ഓസ്ലോ: കവിയും ഗാനരചയിതാവും റോക്ക് ഗായകനുമായ ബോബ് ഡിലന് 2016ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്ക്കാരം. ആറു കോടി രൂപയാണ് സമ്മാനത്തുക.
ആദ്യമായാണ് റോക്ക് ഗാനരചയിതാവ് നൊബേല്‍ പുരസ്കാരം നേടുന്നത്. 93ല്‍ ടോണി മോറിസണിനു ശേഷം സാഹിത്യ നൊബേല്‍ നേടുന്ന ആദ്യ അമേരിക്കക്കാരനാണ്.
അമേരിക്കന്‍ സംഗീത പാരമ്പര്യത്തില്‍ ഉറച്ചുനിന്ന് പുതിയ കാവ്യശൈലി ആവിഷ്കരിച്ചതിനാണ് 75 വയസുള്ള ഡിലന് പുരസ്കാരം നല്‍കുന്നതെന്ന് സ്വീഡിഷ് അക്കാദമി അറിയിച്ചു.
കര്‍ണ്ണാനന്ദകരമായ കവിതയാണ് ഡിലന്റേത്, സെക്രട്ടറി സാറാ ഡാനിയസ് പറഞ്ഞു. 1941ല്‍ മിനിസോട്ടയിലെ ഡ്യൂലത്തില് ജനിച്ച റോബര്‍ട്ട് അലന് സിമ്മര്‍മാനാണ് പിന്നീട് ബോബ് ഡിലനെന്ന പേര് സ്വീകരിച്ചത്.
വെല്‍ഷ് കവി ഡിലന് തോമസിന്റെ ആരാധകനായിരുന്നു. നിശാക്ലബ്ബുകളില്‍ പാടിയാണ് തുടക്കം. ഇതിനകം 11 ഗ്രാമി അവാര്‍ഡുകളും ഒരു ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡും 2001ല്‍ മികച്ച ഗാനത്തിനുള്ള ഓസ്കര് അവാര്‍ഡും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: