തൊടുപുഴ: ആര്‍എസ്എസ് ജില്ലാ നേതാവിനെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ച സംഭവത്തില്‍ പ്രതിക്ഷേധം ശക്തം.
ജില്ലാ സേവാ പ്രമുഖ് കാരിക്കോട് മാമൂട്ടില്‍ എം കെ രാജേന്ദ്രനെ ആണ് കള്ളക്കേസില്‍ കുടുക്കി തൊടുപുഴ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്.
പ്രകോപനം കൂടാതെ കേസില്‍ പ്രതിയല്ലാത്ത രാജേന്ദ്രനെ ഒരു ഉദ്യോഗസ്ഥന്റെ പിടിവാശി മൂലം അറസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് വിവരം. സംഭവത്തില്‍ പോലീസ് സിപിഎം നേതാക്കളുടെ നിര്‍ദ്ദേശ പ്രകാരമാണ് പ്രവര്‍ത്തിച്ചതെന്നും ആരോപണമുണ്ട്. ഇതിനെ തുടര്‍ന്നാണ് പ്രകോപനമുണ്ടാക്കിയുള്ള അറസ്റ്റ് എന്നുമുള്ള ആരോപണവും ശക്തമാണ്. സംഭവത്തില്‍ പ്രതിക്ഷേധിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഒരു മണിക്കൂറോളം തൊടുപുഴ പോലീസ് സ്റ്റേഷന് കവാടം ഉപരോധിച്ചു. ചര്‍ച്ചയ്ക്ക് പോലും വഴങ്ങാത്ത പോലീസ് നടപടിയില്‍ പ്രതിക്ഷേധിച്ചാണ് കവാടത്തില്‍ കുത്തിയിരുന്ന് നേതാക്കളടക്കമുള്ളവര്‍ പ്രതിക്ഷേധിച്ചത്.
ഹര്‍ത്താലിനോടനുബന്ധിച്ച് ഇന്നലെ ഉച്ചയ്ക്ക് 11.30 യോടെ തൊടുപുഴ കാഞ്ഞിരമറ്റം ജങ്ഷനിലുള്ള ജില്ലാ ലേബര്‍ ഓഫീസില്‍ ആക്രമണം നടന്നിരുന്നു. ഇതില്‍ പ്രതിയാക്കിയാണ് അറസ്റ്റ്. അതേ സമയം ഇവിടെ വിഷയം ഉണ്ടായതറിഞ്ഞ്
പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന് എത്തിയതായിരുന്നു രാജേന്ദ്രന്. ഇതിന് ശേഷം തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്ത്രില്‍ മുന്നില്‍ നില്‍ക്കുമ്പോഴാണ് സിനിമ സ്റ്റൈലിലെത്തിയുള്ള പോലീസിന്റെ അറസ്റ്റ് നാടകം അരങ്ങേറിയത്. തുടര്‍ന്ന് തൊടുപുഴ സ്റ്റേഷനിലേക്ക് നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പ്രതിക്ഷേധവുമായി ഒഴുകിയെത്തി.
ആര്‍എസ്എസ് വിഭാഗ് കാര്യ വാഹ് പി ആര് ഹരിദാസ്, ബിജെപി ജില്ലാ പ്രസിഡന്റ് ബിനു ജെ കൈമള്‍, ജന. സെക്രട്ടറി കെ എസ് അജി, വൈസ് പ്രസിഡന്റ് പി ആര് വിനോദ്, മണ്ഡലം പ്രസിഡന്റ് റ്റി എസ് രാജന്, മണ്ഡലം ജന. സെക്രട്ടറി എസ് പത്മഭൂഷണ്‍, തൊടുപുഴ നഗരസഭ കൗണ്‍സിലര്‍മാരായ ഗോപാലകൃഷ്ണന്, ആര് അജി, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് കൃഷ്ണകുമാര്‍, ബിഎംഎസ്, എബിവിപി തുടങ്ങിയ പരിവാര്‍ സംഘടനകളുടെ നേതാക്കളും പ്രതിക്ഷേധ യോഗത്തില്‍ പങ്കെടുത്തു. അതേ സമയം അക്രമണത്തെ ന്യായികരിക്കുന്നില്ലെന്നും വ്യക്തമാക്കിയ നേതാക്കള്‍ ഇതില്‍ പങ്കെടുക്കാത്ത ആളെ അറസ്റ്റ് ചെയ്തതില്‍ ശക്തമായി പ്രതിക്ഷേധിച്ചു. ജില്ലാ ലേബര്‍ ഓഫീസിലെ സാധനങ്ങള്‍ നശിപ്പിച്ചതിനും ജോലി തടസ്സപ്പെടുത്തിയതിനുമാണ് കണ്ടാലറിയാവുന്ന പതിനഞ്ചോളം പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ജില്ലാ ലേബര്‍ ഓഫീസറുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. വൈകിട്ട് നാലരയോടെ നഗരത്തില്‍ 100 കണക്കിന് പ്രവര്‍ത്തകര്‍ അറസ്റ്റില്‍ പ്രതിക്ഷേധിച്ച് വീണ്ടും പ്രകടനം നടത്തി.
സ്റ്റേഷന് മുന്നില്‍ ചേര്‍ന്ന പ്രതിക്ഷേധയോഗം ബിജെപി ജില്ലാ പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. സ്റ്റേഷന് മുന്നില്‍ മുക്കാല്‍
മണിക്കൂറോളം കുത്തിയിരുന്ന് പ്രതിക്ഷേധിച്ച ശേഷം 6 മണിയോടെയാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞത്. 5 മണിയോടെ ജഡ്ജിക്ക് മുന്നില്‍ ഹാജരാക്കിയ രാജേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് മൂവാറ്റുപുഴ സബ്ജയിലിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: