കമ്പംമെട്ട്: വയോധികയായ വീട്ടമ്മയുടെ മാല മോഷ്ടിക്കാന്‍ ശ്രമിച്ച് കേസില്‍ പ്രതിയെ പിടികൂടി. തങ്കച്ചന് കട തേന്വാന്വിള വീട്ടില്‍ ഗോപാലകൃഷ്ണന് (അക്കീരന്‍ ഗോപാലന്-50) നെയാണ് കമ്പമെട്ട് പോലീസും കുളമാവ് പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തില്‍ പിടികൂടിയത്. കഴിഞ്ഞ പത്തിനാണ് സമീപവാസിയായ ഭവാനി (72) നെ ആക്രമിച്ച് പ്രതി മാല കവര്‍ന്നത്.
തനിച്ച് താമസിക്കുന്ന വീട്ടമ്മ ഒച്ചവച്ചതിനെ തുടര്‍ന്ന് മുഖം പിടിച്ചി ഭിത്തിയിലിച്ച ശേഷം പ്രതി കടന്ന് കളയുകയായിരുന്നു. നാട്ടുകാരണ് ആശുപത്രിയിലാക്കിയത്. വീട്ടമ്മയുടെ മൊഴി പ്രകാരമാണ് അറസ്റ്റ്. സംഭവ ശേഷം നാടുവിട്ട് പ്രതി കുളമാവിലെ ബന്ധുവീടിന് സമീപം ഒളിവില്‍ കഴിഞ്ഞ് വരികയായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ മൊബൈല്‍ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആണ് പ്രതിയെ പിടികൂടിയത്. കമ്പമെട്ട് എസ് ഇ ജി ഷനല്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ ആളൊഴിഞ്ഞ വീട്ടില്‍ നിന്നും സാഹസികമായി പിടികൂടിയത്. പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: