കണ്ണൂര്‍: പിണറായിയിലെ ആര്‍എസ്എസ് പ്രവര്ത്തകന് രമിത്തിനെ വീട്ടിന് മുന്നില്‍ വെട്ടിക്കൊലപ്പെടുത്തിയതിന്റെ സൂത്രധാരന്‍ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനെന്ന് വ്യക്തം. പത്തംഗ കൊലയാളി സംഘത്തെ നിശ്ചയിച്ചതും കൊല ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതും ജയരാജന് നേരിട്ടാണ്. കൊലപാതകം നടപ്പാക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യം ചെയ്ത് കൊടുത്തതും കൃത്യത്തിന് ശേഷം പ്രതികള്‍ക്ക് പോലീസിന്റെ പിടിയില്‍പ്പെടാതെ മാറി നില്ക്കാനാവശ്യമായ സൗകര്യമൊരുക്കിയതും ജയരാജനാണ്. ആര്‍എസ്എസ് കൂത്തുപറമ്പ് താലൂക്ക് സഹ കാര്യവാഹ് ആയിരുന്ന പി.പി.മോഹനന്, ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ എളന്തോട്ടത്തില്‍ മനോജ്, എംഎസ്എഫ് പ്രവര്ത്തകന് തളിപ്പറമ്പ് അരിയില്‍ ഷുക്കൂര്‍ എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടയാളാണ് ജയരാജന്. ഇതില്‍ മനോജിന്റെയും ഷുക്കൂറിന്റെയും കൊലപാതകം ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയായിരുന്നു. വര്‍ഷങ്ങളായി കണ്ണൂര്‍ ജില്ലയില്‍ നടക്കുന്ന കൊലപാതകങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന നേതാവാണ് ജയരാജന്. ജയരാജന്റെ സഹായികളായി നിരവധി ക്രിമനല്‍ സംഘങ്ങളും നിലവിലുണ്ട്. കണ്ണൂര്‍ ജില്ലയില്‍ മാത്രമല്ല സമീപജില്ലയായ കോഴിക്കോടും നിരവധി കൊലപാതകങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് കണ്ണൂരില്‍ നിന്നുള്ള സിപിഎം ക്രമിനല്‍ സംഘങ്ങളാണ്. ആര്‍എംപി നേതാവ് ടി.പി.ചന്ദ്രശേഖരന് വധം മുതല്‍ ലീഗ് പ്രവര്ത്തകന് അസ്ലമിന്റെ വധം വരെ കോഴിക്കോട് ജില്ലയില്‍ നടന്ന നിരവധി കൊലപാതകങ്ങളില്‍ കണ്ണൂരില്‍ നിന്നുള്ള സിപിഎം ക്രിമിനല്‍ സംഘങ്ങളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നടന്ന കൊലപാതകങ്ങളുടെ രീതിയില്‍ നിരവധി സാമ്യങ്ങളാണുള്ളത്. കതിരൂരില്‍ ആര്‍എസ്എസ് നേതാവ് മനോജിനെ ബോംബെറിഞ്ഞ ശേഷമാണ് അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. സിബിഐ അന്വേഷിച്ച് പ്രതികളെ പുറത്ത് കൊണ്ടുവന്ന ഈ കേസില്‍ പി.ജയരാജന് മുഖ്യ പ്രതിയാണ്. സമാനമായ രീതിയില്‍ തന്നെയാണ് ടി.പി വധവും നടന്നത്. എന്നാല്‍ ഈ കേസില്‍ സമഗ്രമായ അന്വേഷണം നടത്താനോ ആസൂത്രകരെ അറസ്റ്റ് ചെയ്യാനോ അധികൃതര്‍ തയ്യാറായില്ല. പോലീസ് സേന സമ്മര്‍ദ്ദത്തിന് അടിപ്പെടുന്നുവെന്നും സ്വയം പ്രഖ്യാപിത നാട്ടുരാജാക്കന്മാരാണ് നാടുഭരിക്കുന്നതെന്നും ഷുക്കൂര്‍ കേസ് സിബിഐക്ക് വിട്ട് കൊണ്ട് കേരള ഹൈക്കോടതി നടത്തിയ പരാമര്‍ശം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നടന്ന മിക്ക കൊലപാതകക്കേസുകളിലും സ്വതന്ത്രമായ അന്വേഷണം നടന്നാല്‍ ഇത്തരം സ്വയം പ്രഖ്യാപിത നാട്ടുരാജാക്കന്മാര്ക്ക് ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: