മട്ടാഞ്ചേരി: ജനരോഷം ശക്തമായതോടെ യാത്രാബോട്ട് തിരികെയെത്തിച്ച് സര്‍വ്വീസ് തുടങ്ങി. ഫോര്‍ട്ടുകൊച്ചി-വൈപ്പിന്‍ കരകളെ ബന്ധിപ്പിക്കുന്ന പാപ്പി ബോട്ടിന്റെ സര്‍വീസാണ് കഴിഞ്ഞ ദിവസം പുനഃരാരംഭിച്ചത്. പൂജാ അവധിക്ക് ബോട്ട് മുടങ്ങിയത് ഏറെ പ്രതിഷേധത്തിന് ഇട നല്‍കിയിരുന്നു.
അടുപ്പിച്ചുള്ള അവധിയില്‍ ഫോര്‍ട്ടുകൊച്ചിയിലേക്ക് സഞ്ചാരികളുടെ ഒഴുക്കായിരുന്നു. എന്നാല്‍ ബോട്ട് സര്‍വ്വീസിന്റെ അഭാവം സഞ്ചാരികള്‍ക്കും വിനയായി. ബോട്ട് സര്‍വീസ് നിലച്ചതോടെ ജങ്കാറില്‍ തിരക്കേറി. ആയിരകണക്കിന് യാത്രക്കാര്‍ ആശ്രയിച്ചിരുന്ന സര്‍വീസ് നിലച്ചതോടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രതിഷേധമുയര്‍ന്നിരുന്നു.
പ്രതിഷേധങ്ങള്‍ ശക്തമായതോടെ അധികാരികള്‍ ഇടപെട്ടു. നഗരസഭ യഥാസമയം കരാര്‍ തുക നല്‍കാതിരുന്നതാണ് ബോട്ട് പിന്‍വലിക്കാന്‍ ഇടയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: