മന്‍സ: ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയെത്തുടര്‍ന്ന് ദളിത് യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തു. ചാരായക്കടത്തുകാരനും ദളിതനുമായ സുഖ്ചേന് സിങ് പാലിയാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ ശരീരഭാഗങ്ങള്‍ പലയിടങ്ങളില്‍ നിന്നായി പോലീസ് കണ്ടെടുത്തു.
മൃതദേഹത്തിന്റെ കാല് വയലില്‍ നിന്നും ദേഹം പ്രതികളിലൊരാളുടെ വീട്ടില്‍ നിന്നുമാണ് ലഭിച്ചത്. തര്‍ക്കം ഒത്തുതീര്‍ക്കാനെന്ന പേരില്‍ എതിരാളികള്‍ പാലിയെയും സുഹൃത്തുക്കളെയും വിളിച്ചുവരുത്തിയ ശേഷമായിരുന്നു കൊല. പരിക്കേറ്റ സുഹൃത്തുക്കള്‍ ഓടി രക്ഷപ്പെട്ടു.
ഇരുസംഘങ്ങളും തമ്മില്‍ അക്രമം പതിവാണെന്ന് പോലീസ് പറഞ്ഞു. ശിരോമണി അകാലിദള്‍ എംപി ബല്‍വിന്ദര്‍ സിങ്് ബുന്ദേര്‍ പ്രതികളെ സംരക്ഷിക്കുന്നുവെന്ന് പാലിയുടെ കുടുംബം പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് അറസ്റ്റ് നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: