വാഷിങ്ടണ്‍: റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ ലൈംഗികാരോപണങ്ങളുമായി അഞ്ച് സ്ത്രീകള്‍. ലൈംഗികമായി പീഡിപ്പിച്ചെന്ന് ഇവര്‍ വെളിപ്പെടുത്തുന്നു. കൂടുതല്‍ സ്ത്രീകള്‍ ട്രംപിനെതിരേ തിരിഞ്ഞതോടെ തെരഞ്ഞെടുപ്പില്‍ പിന്നാക്കം പോകാനുള്ള സാധ്യതയേറി.
സ്ത്രീകളെ ബലാല്‍ക്കാരമായി ഉപയോഗിച്ചിട്ടുണ്ടെന്ന ട്രംപിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ഈ സ്ത്രീകളുടെ കടന്നുവരവ്.
സ്ത്രീകളെ ചുംബിക്കുകയും അവരുടെ അനുമതിയില്ലാതെ തന്നെ ലൈംഗിക ബന്ധത്തിന് ശ്രമിക്കുകയും ചെയ്തെന്നായിരുന്നു എന്‍ബിസിയുടെ ബില്ലി ബുഷിന് നല്കിയ അഭിമുഖത്തില്‍ ട്രംപിന്റെ തുറന്നുപറച്ചില്‍. പിന്നീട്, ട്രംപ് ഖേദം പ്രകടിപ്പിച്ചു. പ്രസ്താവനകള്‍ നിഷേധിച്ചില്ല.
ആരോപണ വാര്‍ത്ത പ്രസിദ്ധീകരിച്ച ദ ന്യൂയോര്‍ക്ക് ടൈംസിനെതിരെ ട്രംപ് വക്കീല്‍ നോട്ടീസ് അയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: