ന്യൂദല്‍ഹി: ഭാരതവും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ തീരുമാനം. ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി നടക്കുന്ന മോദി- പുടിന് കൂടിക്കാഴ്ചയില്‍ കൂടുതല്‍ മേഖലകളില്‍ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന് ഭാരതവും റഷ്യയും ധാരണയിലെത്തും. നാളെയാണ് ഗോവയില്‍ ബ്രിക്സ് ഉച്ചകോടി ആരംഭിക്കുന്നത്.
വ്യാപാര, സാമ്പത്തിക രംഗങ്ങളില്‍ ഭാരതവും റഷ്യയും തമ്മില്‍ ഉഭയകക്ഷി സഹകരണം വിപുലപ്പെടുത്താനുള്ള ധാരണാപത്രം ഒപ്പിടുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രി സഭായോഗം ഇന്നലെ അനുമതി നല്‍കിയിട്ടുണ്ട്.
ഭാരതവും റഷ്യയും തമ്മില്‍ നിലവിലുള്ള വ്യാപാര സാമ്പത്തിക സഹകരണം വിപുലപ്പെടുത്താന്‍ ഈ ധാരണാപത്രം വഴിയൊരുക്കും.
പ്രതിരോധമേഖലയില്‍ ഭാരതത്തിന് മികച്ച സഹകരണം തുടര്‍ന്നും നല്‍കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദമിന്‍ പുടിന് മോസ്കോയില്‍ പറഞ്ഞു. റഷ്യയുടെ തന്ത്രപ്രധാന പങ്കാളിയാണ് ഭാരതം. ആധുനിക ഉപകരണങ്ങളും മറ്റ് പ്രതിരോധ സാങ്കേതികവിദ്യകളും റഷ്യ ഭാരതത്തിന് നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: