ജമ്മു: ജമ്മു കശ്മീര്‍ അതിര്‍ത്തി സാധാരണ നിലയിലേക്ക് നീങ്ങുന്നു. ഭാരതവും പാക്കിസ്ഥാനും തമ്മില്‍ ഒരാഴ്ചയായ വെടിവെപ്പുകള്‍ക്ക് ശമനമായതോടെ ജമ്മു, സാമ്പ, കത്വ ജില്ലകളിലെ 15000 ഗ്രാമീണര്‍ വീടുകളിലേക്ക് മടങ്ങി.
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് തുടര്‍ച്ചയായി പാക്കിസ്ഥാന് അതിര്‍ത്തിയില്‍ വെടിവെയ്പ്പ് രൂക്ഷമാക്കിയതോടെയാണ് അതിര്‍ത്തി ഗ്രാമങ്ങളിലെ ജനങ്ങളെ സുരക്ഷിത മേഖലകളിലേയ്ക്ക് മാറ്റിയത്. പാക്കധീനകശ്മീരിലെ ഭീകരതാവളങ്ങളില്‍ ഭാരതം നടത്തിയ മിന്നലാക്രമണത്തിന് ശേഷം യുദ്ധസാഹചര്യവും നിലനിന്നിരുന്നു.
പാക്കിസ്ഥാന്റെ ഷെല്ലാക്രമണങ്ങള്‍ മൂലം അതിര്‍ത്തിയിലെ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു.
കൃഷിയിടങ്ങളില്‍ പോകുവാനോ വിളവെടുക്കുവാനോ ഗ്രാമീണര്‍ക്ക് സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലായിരുന്നു ഇവര്‍ക്ക് സര്‍ക്കാര്‍ സുരക്ഷിത താവളമൊരുക്കിയത്.
ചന്തകളും കടകളും വീണ്ടും തുറന്നു. പച്ചക്കറികളും മറ്റും നഗരങ്ങളില്‍ എത്തിത്തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: