കൊച്ചി: ഐഎസ് ബന്ധമുള്ള പീസ് സ്കൂളിന്റെ പ്രവര്‍ത്തനം കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചേക്കും. സ്കൂളിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും തുടര്‍നടപടി. കേരളത്തില്‍ നിന്ന് ഐഎസില്‍ എത്തിയ 21 പേരില്‍ 17 പേര് പീസ് ഫൗണ്ടേഷന്റെ സ്കൂളുകളില്‍ പ്രവര്ത്തിച്ചിരുന്നവരായിരുന്നുവെന്ന് എന്‍ഐഎക്ക് വിവരം ലഭിച്ചിരുന്നു.
മതസ്പര്‍ധ വളര്‍ത്തുന്ന സിലബസ് പഠിപ്പിച്ചതിന് എറണാകുളം ചക്കരപ്പറമ്പിലെ പീസ് സ്കൂള്‍ അധികൃതര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. പീസ് എഡ്യൂക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴിലാണ് സ്കൂളിന്റെ പ്രവര്‍ത്തനം. കൊച്ചിയിലെ പ്രമുഖ വ്യവസായികളായ സിറാജ് മേത്തര്‍, നൂര്‍ മുഹമ്മദ് നൂര്‍ഷ, മുഹമ്മദ് ബാബു എന്നിവരാണ് ട്രസ്റ്റ് അംഗങ്ങള്‍.
എന്നാല്‍ വിവാദമായ പാഠഭാഗം പുസ്തകത്തില്‍ ഉണ്ടായിരുന്നതായി പീസ് ഫൗണ്ടേഷന് മാനേജിംഗ് ഡയറക്ടര്‍ എം.എം. അക്ബര്‍ സമ്മതിച്ചു.
രണ്ടാം ക്ലാസിലെ കുട്ടിയുടെ പ്രായത്തിന് അനുസൃതമായതല്ല ഈ പാഠഭാഗമെന്ന് മനസിലായപ്പോള്‍ പുസ്തകത്തിലെ ഈ ഭാഗം പഠിപ്പിക്കേണ്ട എന്ന നിര്‍ദ്ദേശം നല്‍കിയിരുന്നതായി അദ്ദേഹം പത്രസമ്മേളനത്തില്‍ അവകാശപ്പെട്ടു. വിപണിയില്‍ ലഭ്യമായിട്ടുള്ള പുസ്തകങ്ങള്‍ തെരഞ്ഞെടുക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നും പാഠഭാഗങ്ങള്‍ മതനിരപേക്ഷതക്ക് എതിരാണെങ്കില്‍ പുസ്തകം പ്രസിദ്ധീകരിച്ചവര്ക്കെതിരെയാണ് നടപടി എടുക്കേണ്ടതെന്നും അക്ബര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: