തിരുവനന്തപുരം: ബന്ധുനിയമന വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ വിജിലന്‍സ് പ്രത്യേക കോടതി വിജിലന്‍സ് ഡയറക്ടറോട് നിര്‍ദ്ദേശിച്ചു.
വ്യവസായമന്ത്രി ഇ.പി. ജയരാജനും വ്യവസായ സെക്രട്ടറിക്കുമെതിരെയുള്ള പൊതുതാത്പര്യഹര്‍ജി ഫയലില്‍ സ്വീകരിച്ച ശേഷമാണ് കോടതി നിര്‍ദ്ദേശം നല്‍കിയത്. ഇന്ന് ഹര്‍ജി വീണ്ടും പരിഗണിക്കും. പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍ വിജിലന്‍സ് നിയമോപദേശം തേടിയിരുന്നു. നിലവിലെ പരാതികളില്‍ ത്വരിതാന്വേഷണം നടത്തിയില്ലെങ്കില്‍ കോടതിയില്‍ ചോദ്യംചെയ്യപ്പെടുമെന്ന നിയമോപദേശമാണ് വിജിലന്‍സിന് ലഭിച്ചത്.
ജയരാജനെതിരെ 1988 ലെ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്താമെന്ന് നിയമോപദേശം കൂടി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാവിലെ തന്നെ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. അതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഇന്ന് കോടതിയില്‍ നിലപാട് വ്യക്തമാക്കും.
ജയരാജനെതിരെ ബിജെപി നേതാക്കളായ വി. മുരളീധരന്, കെ. സുരേന്ദ്രന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ വിജിലന്‍സിന് പാരാതി നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണത്തിന് വിജിലന്‍സ് തയ്യാറായില്ല. തുടര്‍ന്ന് തിരുവനന്തപുരം സ്വദേശി പായിച്ചിറ നവാസാണ് ജയരാജനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ വിജിലന്‍സിന് നിര്‍ദ്ദേശം നല്‍കണമെന്ന ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: