അമാന്‍: സിറിയയില്‍ തുര്‍ക്കി അതിര്‍ത്തിക്കു സമീപമുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ 20 പേര് കൊല്ലപ്പെട്ടു. ഇവരില്‍ ഏറെയും വിമത പോരാളികളാണ്.
തുര്‍ക്കി-സിറിയന്‍ അതിര്‍ത്തിയിലെ ബാബ് അല്‍ സലാം ചെക്ക്പോയിന്റിനു സമീപമാണ് സ്ഫോടനമുണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
ആക്രമണത്തില്‍ 25 ഓളം പേര്‍ക്കു പരിക്കേറ്റതായും ഇവരെ അസാസിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പോലീസ് അറിയിച്ചു.
കഴിഞ്ഞയാഴ്ച വിമതര്‍ക്ക് നിര്‍ണായക സ്വാധീനമുള്ള അത്മേഷ് മേഖലയിലുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ 20 പേര് കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: