ന്യൂദല്‍ഹി: സര്‍ജിക്കല്‍ സ്ട്രൈക്കുമായി ബന്ധപ്പെട്ട വിഷയത്തില്‍ പാക് മാധ്യമത്തിന്റെ കെട്ടിച്ചമച്ച വാര്‍ത്തയെ നിരസിച്ച് ഭാരതം.
സര്‍ജിക്കല്‍ സ്ട്രൈക്ക് വ്യാജമാണെന്ന് ഭാരത വിദേശകാര്യ മന്ത്രാലയം അംഗീകരിച്ചെന്നുള്ള കെട്ടിചമച്ച വാര്‍ത്ത ന്യൂസ് ഇന്റര്‍നാഷണല്‍ പാക്കിസ്ഥാനാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഈ വാര്‍ത്ത പൂര്‍ണമായും കെട്ടിച്ചമച്ചതും അടിസ്ഥാനരഹിതമാണെന്നും വിദേശകാര്യമന്ത്രാലയ വക്താവ് വികാസ് സ്വരൂപ് വ്യക്തമാക്കി.
ജര്‍മ്മന്‍ അംബാസിഡര്‍ മാര്ട്ടിന് നേയും മറ്റ് വിദേശ പ്രതിനിധികളുമായി ഇക്കഴിഞ്ഞ സപ്തംബര്‍ 29നാണ് വിദേശകാര്യ സെക്രട്ടറി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച്ചയില്‍ സര്‍ജിക്കല്‍ സട്രൈക്ക് വിഷയം സംബന്ധിച്ച് ചര്‍ച്ചകള്‍ ഉരുത്തിരിഞ്ഞില്ലെന്നും അദ്ദേഹം ട്വീറ്റിലൂടെ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: