കൊട്ടാരക്കര: കൊട്ടാരക്കര പോലീസ് സബ് ഡിവിഷന്റെ കീഴില്‍ മദ്യ-മയക്കുമരുന്ന്-മണല്മാഫിയകള്ക്കെതിരെയുള്ള പോലീസ് നടപടി തുടരുന്നു. നാലുകേസ്സുകള് രജിസ്റ്റര്‍ ചെയ്യുകയും ആറുടിപ്പര്, നാലു ജെസിബികള്‍, നാലു വള്ളങ്ങള്‍, എന്നിവ കസ്റ്റഡിയിലെടുത്തു. കൊട്ടാരക്കര സ്റ്റേഷന് പരിധിയിലെ പനവേലിയില്‍ നിന്നും അനധികൃത മണല്‍ ഖനനം നടത്തിയതുമായി ബന്ധപ്പെട്ട് മൂന്നു വാഹനങ്ങള്‍ പിടിച്ചെടുത്ത് 75000 രൂപ സര്‍ക്കാരിലേക്ക് പിഴ ഈടാക്കി. അനധികൃത മദ്യകച്ചവടവുമായി ബന്ധപ്പെട്ട് ശൂരനാട് വടക്ക് പടിഞ്ഞാറ്റേ കിഴക്ക് മണികണ്ഠഭവനം കുട്ടപ്പന് (60), പോരുവഴി ഇടയ്ക്കാട് മുരിയ്ക്കല്‍ വീട്ടില്‍ മത്തായി (67), കുണ്ടറ പേരയം ചാള്‍സ് നിവാസില്‍ ചാള്‍സ്(36) എന്നിവര്‍ക്കെതിരെ കേസെടുത്തു. കരിഞ്ചന്തയില്‍ റേഷന്‍സാധനങ്ങള്‍ വിറ്റതുമായി ബന്ധപ്പെട്ട് ശൂരനാട് ഉണ്ണികൃഷ്ണപിള്ളക്കെതിരെ കേസെടുത്തു. മാഫിയകള്‍ക്കെതിരെ നടപടി കൂടുതല്‍ ശക്തമാക്കുമെന്ന് ഡിവൈഎസ്പി കൃഷ്ണകുമാര്‍ അറിയിച്ചു.
റൂറല്‍ ജില്ലാ പോലീസ് മേധാവി എസ്.അജിതാബീഗത്തിന്റെ നിര്‍ദ്ദേശപ്രകാരം നടന്ന റെയ്ഡില്‍ എസ്എച്ച്ഒമാരായ സുനീഷ്കുമാര്‍, എം.ജി.വിനോദ്, പ്രൈജു, സുധീഷ്, ശിവപ്രകാശ്, സുധീഷ്കുമാര്‍, സാബുജി എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: