ആലപ്പുഴ: ഭാരതീയ മസ്ദൂര്‍ സംഘം സ്ഥാപക നേതാവ് ദത്തോപാന്ത് ഠേംഗ്ഡിജി രാജ്യത്തെ തൊഴിലാളി സമൂഹത്തിന് അനുകരണീയ മാതൃകയായിരുന്നുവെന്ന് ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് വി. രാധാകൃഷ്ണന്. സമൂഹത്തിന്റെ വ്യത്യസ്ത തലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം ലോകരാജ്യങ്ങളിലെ തൊഴിലാളി സമൂഹത്തിനും ബിഎംഎസിനെ പരിചയപ്പെടുത്തി നല്കാന് കഴിഞ്ഞിരുന്നു. ബിഎംഎസ് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ഠേംഗ്ഡിജി സ്മൃതിദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ബി. രാജശേഖരന് അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് പ്രാന്തപ്രചാരക് പ്രമുഖ് കെ. ഗോവിന്ദന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തി. 1942ല്‍ ഏകനായി കോഴിക്കോട്ട് എത്തി ആദ്യശാഖ തുടങ്ങി സംഘപ്രവര്‍ത്തനത്തിന് നേതൃത്വം നല്കിയ ഋഷിതുല്യനായ നേതാവായിരുന്നു ഠേംഗ്ഡിജിയെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. ആശാമോള്‍, ജില്ലാ സെക്രട്ടറി സി.ജി. ഗോപകുമാര്‍, അമ്പലപ്പുഴ മേഖലാ സെക്രട്ടറി പി. യശോധരന് എന്നിവര്‍ സംസാരിച്ചു. ജില്ലാ നേതാക്കളായ വി.കെ. ശിവദാസ്, കെ. കൃഷ്ണന്‍കുട്ടി, പി.ബി. പുരുഷോത്തമന്, സി. ഗോപകുമാര്‍, കെ. സദാശിവന്‍പിള്ള, അനിയന് സ്വാമിചിറ, ബിനീഷ് ബോയ്, പി. ശ്രീകുമാര്‍, എന്‍. വേണുഗോപാല്‍, ബി. സുഭാഷ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: