മട്ടാഞ്ചേരി: കൊച്ചി തുറമുഖത്തെ തേയില ലേലം അനിശ്ചിതത്വത്തില്‍. ലേലം ഭാഗികമായതോടെ 60 കോടി രൂപയുടെ തേയിലയാണ് കെട്ടിക്കിടക്കുന്നത്. ടീ ബോര്‍ഡ് നടപ്പിലാക്കിയ പാന്‍ ഇന്ത്യ ലേലത്തിലെ പ്രശ്നങ്ങളാണ് കൊച്ചി ലേലപ്രവര്ത്തനങ്ങളെ അനിശ്ചിതത്വത്തിലാക്കിയത്.
ലേലത്തില്‍ പങ്കെടുക്കുന്നവര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനുള്ള ടീ ബോര്‍ഡ് അധികൃതരുടെ കാലതാമസവും തിരിച്ചടിയാണ്. ബാങ്ക് വഴി വാങ്ങുന്നവര്‍ക്ക് ഡെലിവറി നോട്ട് ലഭിക്കാന്‍ വൈകുന്നതാണ് മറ്റൊരുപ്രശ്നം.ഇന്നലെ നടക്കാനിരുന്ന ലേലവും നടന്നില്ല. മുടങ്ങിയ ലേലങ്ങള്‍ തിങ്കളാഴ്ച നടക്കുമെന്ന് ടീട്രേഡ് അസോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു.
ആഗസ്റ്റ് മുതല്‍ പുതിയ രീതി നടപ്പിലാക്കിയതോടെയാണ് കൊച്ചി തേയില ലേലം പ്രതിസന്ധിയിലായത്. ആഴ്ചയില്‍ 14 ലക്ഷം കിലോ തേയില ലേലത്തിലൂടെ വില്പന നടക്കുന്ന കൊച്ചിയില്‍ നിലവില്‍ ശരാശരി. 6.7 ലക്ഷം കിലോയാണ് വില്ലന മാത്രമാണ് നട ന്നത്. 17ന് നടക്കുന്ന ടീബോര്‍ഡ് യോഗത്തില്‍ ചര്‍ച്ചയും പ്രശ്ന പരിഹാരവും ഉണ്ടാകുമെന്ന പ്രത്യാശയിലാണ് ടീട്രേഡ് അസോസിയേഷനും തേയില വ്യാപാരികളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: