തൃശൂര്‍: ഭാര്യയെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഭര്‍ത്താവിന് 15വര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും. വിയ്യൂര്‍ പാണ്ടിക്കാവ് ചെമ്പാലിപ്പുറത്ത് രാമന്‍കുട്ടിയുടെ മകന് രാമചന്ദ്രനെ(58)യാണ് തൃശൂര്‍ പ്രിന്‍സിപ്പള്‍ അസി. സെഷന്‍സ് ജഡ്ജ് ശിക്ഷിച്ചത്.
2013 സെപ്തംബര്‍ 26നായിരുന്നു സംഭവം. എറണാകുളം സ്വദേശിയായ വിജയയെ 19 വര്‍ഷം മുമ്പാണ് ഇയാള്‍ വിവാഹം ചെയ്തത്. രാമചന്ദ്രന് കള്ളുചെത്ത് തൊഴിലാളിയായതിനാല്‍ എറണാകുളം, ചാവക്കാട് എന്നിവിടങ്ങളിലായിരുന്നു താമസം. സഹോദരനായ സാംബശിവന്റെ വീട്ടിലാണ് ഭാര്യയോടും അമ്മ കാര്ത്യായനിയോടുമൊപ്പം താമസിച്ചിരുന്നത്. സംഭവം നടക്കുമ്പോള്‍ അമ്മയും സഹോദരനും വീട്ടിലുണ്ടായിരുന്നു.ഭാര്യയെ ചെത്തുകത്തികൊണ്ട് മുഖത്തും കഴുത്തിലും തലയിലും വെട്ടുകയായിരുന്നു. വെട്ട് തടുക്കുന്നതിനിടെ വിരലുകളുടെ അഗ്രവും മുറിഞ്ഞിരുന്നു.തുടര്‍ന്ന് ഇയാള്‍ വിഷംകഴിച്ച് ആത്മഹത്യക്കും ശ്രമിച്ചിരുന്നു. മാരകമായി മുറിവേല്‍പ്പിച്ചതിനും ഭാര്യയെ കൊല്ലാന്‍ ശ്രമിച്ചതിനും ഏഴുവര്‍ഷം കഠിനതടവും ആയുധംകൊണ്ട് ഉപദ്രവിച്ചതിന് ആറുമാസം കഠിനതടവും ആത്മഹത്യാശ്രമത്തിനും ആറുമാസം തടവിനുമാണ് ശിക്ഷ. ഒരു ലക്ഷം രൂപ പിഴയടക്കാനും അടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷംകൂടി കഠിനതടവ് അനുഭവിക്കണം. പേരാമംഗലം സിഐ ആയിരുന്ന പി.സി.ബിജുകുമാറാണ് കേസ് അന്വേഷിച്ചത്. പബ്ലിക് പ്രോസിക്യൂട്ടര്‍ പി.എം.മെഹബൂബലി ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: