ഇരിട്ടി: മുഴക്കുന്ന് ആര്‍എസ്എസ് മണ്ഡല് കാര്യവാഹ് സുജേഷ് പാലക്കലിനെ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസ്സില്‍ ഒരു സിപിഎം പ്രവര്‍ത്തകനെ കൂടി ഇരിട്ടി സിഐ സജേഷ് വാഴാളപ്പില്‍ അറസ്റ്റ് ചെയ്തു. കാക്കയങ്ങാട് പാലായിലെ ടി.പി.നിധിന് (21) ആണ് അറസ്റ്റിലായത്. ഈ കേസ്സില്‍ മുന്‍പ് 12 സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 25ന് ആയിരുന്നു കേസ്സിനാസ്പദമായ സംഭവം. കടുക്കാപാലത്ത് തന്റെ സുഹൃത്തിന്റെ വീട് പണി സ്ഥലത്ത് എത്തിയ സുജേഷിനെ സിപിഎം സംഘം ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. മാരകമായി പരിക്കേറ്റ സുജേഷ് ഏറെ ദിവസത്തെ ചികിത്സക്ക് ശേഷമാണു ആശുപത്രി വിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: