കണ്ണൂര്‍: രാജ്യത്തെ നികുതി വ്യവസ്ഥ ജിഎസ്ടിയിലൂടെ ലഘൂകരിക്കപ്പെടുമെന്നും എന്നാല്‍ കേരളത്തിലെ ചെറുകിട വ്യവസായ മേഖലയ്ക്ക് ഇത് ഗുണകരമാവുമോ എന്ന് കണ്ടറിയേണ്ടതുണ്ടെന്നും സംസ്ഥാന പഌനിംഗ് ബോര്‍ഡ് അംഗവും തിരുവനന്തപുരം ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിനാന്‍സ് ആന്റ് ടാക്സേഷന്‍ ഡയറക്റുമായ ഡോ.ഡി.നാരായണ പറഞ്ഞു. കൃഷ്ണാ ജ്വല്‍സിന്റെ നേതൃത്വത്തിലുള്ള ശിവോഹം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റിസര്‍ച്ച് ആന്റ് ഇന്നോവേഷന്സിരിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ചരക്കുസേവന നികുതിയെക്കുറിച്ചുള്ള ഏകദിന ശില്പശാലയില് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജിഎസ്ടി ഏര്‍പ്പെടുത്തുന്നതിലൂടെ നിരവധി ആനുകൂല്യവും അതോടൊപ്പം വിലക്കയറ്റവും നിയന്ത്രിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും ഇത് നടപ്പില്‍ വരുമ്പോള്‍ കുറേക്കൂടി മുന്‍കരുതലും വിശദമായ പഠനവും അനിവാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സെന്‍ട്രല്‍ എക്സൈസ് ആന്റ് കസ്റ്റംസ് അസി.കമ്മിഷണര്‍ എം.കെ. വിജയകുമാര്‍ ശില്പശാല ഉദ്ഘാടനം ചെയ്തു. കൃഷ്ണാ ജ്വല്‍സ് മാനേജിംഗ് പാര്‍ട്ണര്‍ സി.വി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. തിരുവനന്തപുരം ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിനാന്‍സ് ആന്റ് ടാക്സേഷനിലെ പ്രൊഫ. ഡോ.ജോസ് സെബാസ്റ്റ്യന്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സാജു ശ്രീധര്‍ തുടങ്ങിയവര്‍ കഌസ്സെടുത്തു. കണ്ണൂര്‍ സര്‍വ്വകലാശാലാ മുന്‍ രജിസ്ട്രാര്‍ ഡോ.എ.അശോകന്, ആകാശവാണി പ്രോഗ്രാം ഹെഡ് കെ.ബാലചന്ദ്രന് എന്നിവര്‍ സംസാരിച്ചു. സിരി ഡയറക്ടര്‍ ഡോ.വി.പി.രാഘവന് സ്വാഗതവും ഐഎഎസ് അക്കാദമി ഡയറക്ടര്‍ ഡോ.പി.നാരായണന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: