കൊല്‍ക്കത്ത: ബംഗാളില്‍ ഇടതു സര്‍ക്കാരിന്റെ കാലത്തുണ്ടായ ഭൂമി കൈയേറ്റങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തം. സിംഗൂരില്‍ കര്‍ഷകര്‍ക്കനുകൂലമായി സുപ്രീംകോടതി വിധി വരുകയും നഷ്ടപരിഹാരം ലഭിക്കുകയും ചെയ്തസാഹചര്യത്തിലാണിത്. ഇടതുപക്ഷം ഭരിച്ച 2007 മുതല്‍ 2010 കാലയളവിലാണ് ഭൂരിഭാഗം കൈയേറ്റങ്ങളും നടന്നിട്ടുള്ളത്.
ബര്‍ദ്വാനില്‍ അഗസ്റ്റ് അവസാനമാണ് ഭൂമി കൈയേറ്റത്തിനെതിരെ സമരം ആരംഭിച്ചത്. 2007ലാണ് സിംഗൂരില്‍ ബംഗാള്‍ സര്‍ക്കാര്‍ ടാറ്റയ്ക്കായി ഭൂമി ഏറ്റെടുത്തത്. തുടര്‍ന്ന് സ്ഥലം തിരിച്ചു നല്‍കണമെന്നും നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് 63,000 കര്‍ഷകര്‍ സമരം ആരംഭിച്ചു. ഒപ്പം നിയമയുദ്ധവും തുടങ്ങി. ഭൂമി മടക്കി നല്‍കാനും നഷ്പരിഹാരമനുവദിക്കാനും അടുത്തിടെയാണ് സുപ്രിംകോടതി ഉത്തരവിട്ടത്.
ഇതുകൂടാതെ രഘുനാഥ്പൂര്‍ സ്റ്റീല്‍ ആന്‍ഡ് അലൈഡ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ഉള്‍പ്പടെ വിവിധ കമ്പനികള്‍ക്കായി 7420 ഏക്കര്‍ ഇടതുപക്ഷ സര്ക്കാ ര്‍ ഏറ്റെടുത്തിരുന്നു. ഇതിനെതിരെയാണ് സമരം. ഈ ഭൂമി കര്‍ഷകര്‍ക്കുതന്നെ തിരിച്ചു നല്‍കണമെന്നാവശ്യപ്പെട്ടാണ് സമരമെന്ന് സമര സമിതി സെക്രട്ടറി പ്രണേശ്വര് ഗാംഗുലി പറഞ്ഞു. ഭൂമി നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനുള്ള നടപടി പൂര്‍ത്തിയാക്കിയിട്ടില്ലെന്നും നഷ്ടപരിഹാരവും നല്‍കിയിട്ടില്ലെന്നും സമരസമിതി നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: