കോട്ടയം: പൊലീസടക്കം ശബരിമലയിലെ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് പണം അടയ്ക്കേണ്ടി വന്നാല്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള 1256 ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാകുമെന്ന് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് പത്ര സമ്മേളനത്തില്‍ പറഞ്ഞു.
ക്ഷേത്രങ്ങളുടെ നിത്യച്ചെലവ്, ശമ്പളം, പെന്ഷന് എന്നിവ പ്രതിസന്ധിയിലാകും. പണം അടയ്ക്കാന്‍ പറയുന്നവര്‍ ഇതിന് മറുപടി പറയേണ്ടി വരും. ദേവസ്വം ബോര്‍ഡ് എരുമേലിയില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി തുടങ്ങും. പിന്നീട് മെഡിക്കല്‍ കോളേജായി ഉയര്‍ത്തും. തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിനാണ് 51 ശതമാനം ഷെയര്‍. മറ്റ് ദേവസ്വം ബോര്‍ഡുകള്‍ക്കോ സംസ്ഥാനങ്ങള്‍ക്കോ ഓഹരി പങ്കാളികളാകാം. ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന ഭക്തരെ കോട്ടയം മെഡിക്കല്‍ കോളേജിലെത്തിക്കുന്നതിന്റെ ബുദ്ധിമുട്ട് കണക്കാക്കിയാണ് എരുമേലിയില്‍ ആശുപത്രി പണിയുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 185 പേരാണ് സമീപത്ത് ആശുപത്രിയില്ലാതിരുന്നതിനെ തുടര്‍ന്ന് മരണപ്പെട്ടത്. ഇതു കൂടി പരിഗണിച്ചാണ് അടിയന്തിരമായി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി തുടങ്ങാന്‍ ഒരുങ്ങുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സര്‍വകലാശാല സ്ഥാപിക്കും. പിന്നീടത് കല്‍പ്പിത സര്‍വ്വകലാശാലയാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. ബോര്‍ഡ് മുന്‍കൈയെടുത്ത് വിശ്വ അയ്യപ്പ സമ്മേളനം നടത്തും. സമ്മേളനത്തില്‍ പ്രധാനമന്ത്രിയെ പങ്കെടുപ്പിക്കാനുള്ള ശ്രമം നടത്തുകയാണ്. ശബരിമലയിലെ മണ്ഡലകാലവുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങള്‍ക്കു വേഗം പോരെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരുമായി പ്രശ്നമില്ലെന്നും അദ്ദേഹം പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: