കാഞ്ഞിരപ്പളളി: ബസ് ്സ്റ്റാന്റിന് സമീപത്തെ ഓടയുടെ സ്ലാബിനിടയില്‍ അദ്ധ്യാപികയുടെ കാല് കുടുങ്ങി. തൊടുപുഴ സ്കൂളിലെ അദ്ധ്യാപികയായ കോത്തല സ്വദേശിനി ഷൈനി (32)യാണ് സ്ലാബിനിടയില്‍ കുടുങ്ങിയത്. വെള്ളിയാഴ്ച രാവിലെ സ്കൂളിലേക്കുള്ള യാത്രയി ല്‍ ബസില്‍ കയറുന്നതിനായി കാഞ്ഞിരപ്പള്ളി ബസ്സ്റ്റാന്റിലേക്ക് കയറുമ്പോഴായിരുന്നു സംഭവം. സ്ലാബിന്റെ വിടവിനുള്ളിലുടെ വീണ ഷൈനിയുടെ വലതുകാലിന്റെ മുട്ടിന്റെ മുകള്‍ വരെ കുടുങ്ങിയിരുന്നു. സമീപത്തുണ്ടായിരുന്നവര്‍ കാല് പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്സെത്തി സ്ലാബ് ഇളക്കി മാറ്റി ഷൈനിയെ രക്ഷിച്ചത്. വലതു കാലിനു പരിക്കേറ്റ ഇവരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രൂഷകള്‍ക്കു ശേഷം വിട്ടയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: