കൊച്ചി: വാഹന ഡീലര്‍ഷിപ്പ് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയകേസിലെ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഏലപ്പാറ കൊച്ചുകരിന്തിരി കുഞ്ഞന്റയ്യത്ത് വീട്ടില്‍ ജൂബി മാത്യു(39)വിനെയാണ് റിമാന്റ് ചെയ്തത്. നഗരത്തിലെ പ്രമുഖ വ്യവസായിക്ക് ഓഡി, ബിഎംഡബ്ല്യു കമ്പനികളുടെ ഡീലര്‍ഷിപ് ശരിയാക്കിക്കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് കോടികള്‍ തട്ടിയെടുത്ത കേസിലെ രണ്ടാം പ്രതിയാണിയാള്‍.
കാക്കനാട് ഇടച്ചിറയിലുള്ള ആഡംബര ഫഌറ്റില്‍നിന്നാണ് പ്രതിയെ പിടികൂടിയത്. കേസില്‍ ഒന്നാം പ്രതിയായ പ്രകാശ് നായരെ പോലീസ് അന്വേഷിക്കുകയാണ്. വ്യവസായിയുടെ സെക്യൂരിറ്റി ഏജന്‍സി സ്ഥാപനത്തില്‍ മാനേജരായിരുന്ന ജൂബിയും ജനറല്‍ മാനേജരായിരുന്ന തിരുവനന്തപുരം ശാസ്തമംഗലം ആശ്രമം ലൈനില്‍ അശ്വതി വീട്ടില്‍ പ്രകാശ് നായരും ചേര്‍ന്നാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്.
വ്യവസായിയുടെ വിശ്വസ്തരായ ജൂബിയെയും പ്രകാശിനെയും അദ്ദേഹം ഡീലര്‍ഷിപ്പ് കാര്യങ്ങളുടെ പൂര്‍ണ ചുമതലയേല്‍പ്പിക്കുകയായിരുന്നു. നഗരത്തില്‍ ഓഡി, ബിഎംഡബ്ല്യു കമ്പനികളുടെ ഡീലര്ഷിപ്പിനുവേണ്ടി പ്രതികള്‍ കമ്പനി അക്കൗണ്ടില്‍നിന്ന് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ദല്‍ഹി, കൊല്‍ക്കത്ത, മധ്യപ്രദേശ് എന്നിവിടങ്ങളിലെ പത്തോളം അക്കൗണ്ടുകളിലേക്ക് പല തവണയായി 1.39 കോടി രൂപ വ്യവസായിയെക്കൊണ്ടു നിക്ഷേപിപ്പിച്ചു. തുടര്‍ന്നു പ്രതികള്‍ രണ്ടു പേരുടെയും ഭാര്യമാരുടെയും അക്കൗണ്ട് മുഖാന്തിരം പണം പിന്‍വലിച്ച് ആര്‍ഭാട ജീവിതം നയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: