തിരുവനന്തപുരം: ഭരണത്തിലെ വീഴ്ച്ച ഒളിപ്പിക്കാനാണ് സിപിഎം അക്രമം അഴിച്ചുവിടുന്നതെന്ന് ബിഎംഎസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഉണ്ണികൃഷ്ണന് ഉണ്ണിത്താന്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് നിലനില്പ് നഷ്ടപ്പെടുമെന്ന തോന്നലുണ്ടാകുമ്പോഴെല്ലാം രാഷ്ട്രീയ പ്രതിയോഗികളെ ഉന്മൂലനം ചെയ്യുന്ന രീതിയാണ് അവര്‍ അവലംബിക്കുന്നത്.
എന്നാല്‍ ഈ ഉന്മൂലന, ആക്രമണ രാഷ്ട്രീയത്തിലൂടെ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ വളര്‍ച്ച തടയാമെന്ന് സിപി എം കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിഎംഎസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഠേംഗ്ഡ്ജി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഠേംഗ്ഡ്ജിയുടെ ആശയങ്ങള്‍ തൊഴിലാളി സമൂഹത്തിന് ഇന്നും മാര്‍ഗദര്‍ശനമാണ്. ദീര്‍ഘവീക്ഷണമുള്ള വ്യക്തിപ്രഭാവമായിരുന്ന അദ്ദേഹം മുന്നോട്ടുവച്ച ആശയങ്ങള്‍ ലോക തൊഴിലാളി സംഘടനകള്‍ അംഗീകരിച്ചുകഴിഞ്ഞു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്ലാ സ്വയം സേവകരും കാര്യകര്ത്താക്കളല്ലെന്നും കാര്യകര്‍ത്താക്കളെല്ലാം സ്വയം സേവകരാകണമെന്നും ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ കേസരി പത്രാധിപര്‍ ഡോ.എ.ആര്.മധു പറഞ്ഞു.
കാര്യകര്ത്താവിലൂടെയാണ് സംഘടനയെ സമൂഹം അറിയുന്നത്.സമര്പ്പിതനല്ലാത്ത സമര്ത്ഥനേക്കാള് നമുക്കു സ്വീകാര്യം സമര്‍പ്പിതനായ അസമര്ത്ഥനെയാണ് എന്ന് ഠേംഗിഡ്ജി പറഞ്ഞിട്ടുള്ള കാര്യവും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.ശുദ്ധശൂന്യതയില് നിന്ന് സംഘടനയെ പടുത്തുയര്ത്തുന്നവനാകണം കാര്യകര്ത്താവെന്നും അദ്ദേഹം പറഞ്ഞു. ബിഎംഎസ് സംസ്ഥാന സമിതി അംഗവും എന്‍ജിഒ സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സുനില്‍കുമാര്‍,ജില്ലാ സെക്രട്ടറി മനേഷ് കുമാര്‍, പ്രസിഡന്റ് സി.ബാബുക്കുട്ടന്, കെഎസ് ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എല്‍.രാജേഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: