കൊച്ചി: കഴിഞ്ഞ രണ്ട് കളികളെ അപേക്ഷിച്ച് ഇന്നലെ ആരാധകര്‍ സ്റ്റേഡിയത്തില്‍ കുറവായിരുന്നു. കഴിഞ്ഞ മത്സരങ്ങളില്‍ ഏകദേശം 55,000 കാണികള്‍ സ്റ്റേഡിയത്തിലേക്ക് ഇരച്ചെത്തിയെങ്കില് ഇന്നലെ അത് 40,013 പേര് മാത്രം.
മുന്‍ മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്സ് ഗോളടിക്കാതിരുന്നതും വിജയിക്കാതിരുന്നതുമായിരുന്നു ഇന്നലെ ആരാധകരെ പിന്നോട്ടടിച്ചത്. ഇന്നലെ തുടക്കം മുതല്‍ ഒറ്റക്കെട്ടായി ഒത്തൊരുമിച്ച് മൈതാനം വാണ ഹോസവും കൂട്ടരും ആരാധകരുടെ ആര്പ്പുവളികളുടെയും ബാന്റ്മേളത്തിന്റെയും അകമ്പടിയോടെ ഇരച്ചുകയറിയപ്പോള്‍ ലഭിച്ചത് അസുലഭസുന്ദരമായ കാല്‍പ്പന്തുകളി മുഹൂര്‍ത്തങ്ങള്‍.
തുടര്‍ച്ചയായി നിരവധി അവസരങ്ങള്‍ തുലച്ചുകളിഞ്ഞിട്ടും ആരാധകര്‍ നല്കിയ ആവേശത്തില്‍ മെക്സിക്കന്‍ തിരമാല കണക്കെ ബ്ലാസ്റ്റേഴ്സ് മുന്നേറ്റനിര ആഞ്ഞടിച്ചത് കാണേണ്ടത്. ഇന്നലെയാണ് ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ ടീമിന്റെ പേര് അന്വര്‍ത്ഥമാക്കുന്ന രീതിയില്‍ പന്തുതട്ടിയത്. പ്രതിരോധനിരയില്‍ കളിക്കുന്ന ഹോസു എന്ന ജോസൂട്ടിയായിരുന്നു ബ്ലാസ്റ്റേഴ്സ് മുന്നേറ്റങ്ങളുടെ സൂ്രതധാരന്‍.
ഒപ്പം പ്രതിരോധത്തിലും ഹോസു മിന്നിത്തിളങ്ങി. ഹോസുവിന്റെ കാലില്‍ പന്ത് കിട്ടുമ്പോഴെല്ലാം ആര്‍ത്തിരമ്പിയ ആരാധകര്‍ അതേ പിന്തുണ ബെല്‍ഫോര്‍ട്ടിനും മലയാളി താരം മുഹമ്മദ് റാഫിക്കും മൈക്കല്‍ ചോപ്രക്കും മറ്റും നല്കി. ഗോളി സന്ദീപ് നന്ദിയുടെ ചില നല്ല രക്ഷപ്പെടുത്തലുകളും കാണികളുടെ മനം കവര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: