കൊയിലാണ്ടി: കൊയിലാണ്ടി എസ്ഐ അടക്കമുളള പോലീസുകാരെയും മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാരെയും അക്രമിച്ച കേസിലെ പ്രതികളായ ഡിവൈഎഫ്ഐക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടാഴ്ച മുമ്പ് നടന്ന സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തത് വിവാദമായിരുന്നു. ഭരണകക്ഷി നേതാക്കളുടെ സാന്നിധ്യത്തില്‍ ഇന്നലെ പ്രതികളെ പോലീസ് സ്റ്റേഷനില്‍ ഹാജരാക്കുകയായിരുന്നു.
പ്രതികള്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് പറഞ്ഞ കൊയിലാണ്ടി എസ്ഐ നിപുണ്‍ ശങ്കറിനെ സ്ഥലം മാറ്റിയതിന് ശേഷമാണ് നേതാക്കള്‍ പ്രതിയെ ഹാജരാക്കിയത്.
പന്തലായനി നടുവിലെ വെള്ളിലാട്ട് ചന്ദ്രന്റെ മകന് ജിതിന് എന്ന അപ്പു (25), ശിവദാസന്റെ മകന് അര്ജുന് (20), വെള്ളിലാട്ട് മീത്തല്‍ ബാലകൃഷ്ണന്റെ മകന് അരുണ്‍ (23), വെള്ളിലാട്ട് മീത്തല്‍ ഗംഗാധരന്റെ മകന് അജീഷ് (25) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊയിലാണ്ടി സി.ഐ. ഉണ്ണിക്കൃഷ്ണന്, എസ്.ഐ. ചാലില്‍ അശോകന് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികളെ സംഭവസ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: