പേരാമ്പ്ര: പുതിയ ട്രാഫിക് പരിഷ്ക്കാരം അശാസ്ത്രീയമെന്ന് പരക്കേ ആക്ഷേപം. ഒക്ടോബര്‍ 17 മുതല്പേരാമ്പ്രയില് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ട്രാഫിക്ക് പരിഷ്ക്കരണത്തിനെതിരെ വ്യാപാരി വ്യവസായി സമിതി രംഗത്തെത്തി. പേരാമ്പ്ര കോഴിക്കോട് റൂട്ടിലെ ദാറും നുജ്ജും യത്തീംഖാനമുതല് ബീവറേജ് ഔട്ട് ലെറ്റ് വരെയുള്ള റോഡിന്റെ ഇരുവശവും പാര്‍ക്ക് ചെയ്യുന്ന ടു വീലര്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിങ്ങ് കര്‍ശനമായി നിരോധിച്ചത് ടൗണിലെ കച്ചവട സ്ഥാപനങ്ങളെ ബാധിച്ചിരിക്കുകയാണെന്നും സമിതി കുറ്റപ്പെടുത്തി. ടൗണില്‍ സ്വന്തമായിപാര്ക്കിങ്ങ് സൗകര്യങ്ങള്‍ ഉള്ള കച്ചവട സ്ഥാപനങ്ങള്‍ വളരെ കുറവാണ്. വലിയ ഷോപ്പിങ്ങ് മോളുള്ക്ക് മാത്രമെ ഈ പരിഷ്ക്കാരം കൊണ്ടുള്ള ഗുണം കിട്ടുകയുള്ളു. രാവിലെ 8.30 മുതല്‍ 10.30 വരെയും വൈകുന്നേരം 3.30 മുതല്‍ 5.30 വരെയും വലിയ വാഹനങ്ങള്‍ ചരക്കുകള്‍ ഇറക്കരുത് എന്ന നിര്‍ദ്ദേശം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കര്‍ണാടക, തമിഴ്നാട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് പച്ചക്കറി പഴവര്‍ഗങ്ങള്‍ തുടങ്ങിയവയുമായി വരുന്ന വണ്ടികളെയാണ്. കോഴിക്കോട് നിന്ന് വരുന്ന ഇത്തരം ചരക്ക് വണ്ടികള്‍ വഴിയിലെ ട്രാഫിക്ക് തടസം നിമിത്തം ഇവിടെയെത്താന്‍ മണിക്കൂറുകള്‍ വഴിയില്‍ കാത്ത് നില്ക്കുന്ന അവസ്ഥയാണുള്ളത്. ചെറിയ ഗുഡ്സ് വണ്ടികള്‍ പഞ്ചാബ് നാഷണല്‍ ബേങ്ക് മുതല്‍ ഫെഡറല്‍ ബേങ്ക് വരെ റോഡിന് സമാന്തരമായി നിര്‍ത്തണമെന്ന നിര്‍ദേശം ഏറ്റവും കൂടുതല്‍ ബിസിനസ് നടക്കുന്ന ഇവിടങ്ങളിലെ കച്ചവട സ്ഥാപനങ്ങള്‍ക്കും വിഷമം സൃഷ്ടിക്കുന്നു. പേരാമ്പ്ര ടൗണില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പോകുന്ന ട്രാഫിക് പരിഷ്ക്കാരത്തിലെ അപാകതകള്‍ തിരുത്തണമെന്നാവ ശ്യപ്പെട്ട് വ്യാപാരി വ്യവസായ ഏകോപന സമിതിയുടെ നേതൃത്യത്തില്‍ പോരാമ്പയില് പ്രതിഷേധ പ്രകടനം നടന്നു.
ബാദുഷ അബ്ദുള്‍ സലാം, ബി.എം മുഹമ്മദ്, ടി.കെ പ്രകാശന്, ജയ കൃഷ്ണന് നോവ, സി.എം അഹമ്മദ് കോയ, ചെമ്പോട്ടി വിജയന്., സുരേഷ് ബാബു, വിജയലക്ഷമി, വല്ലാറ്റമൂസ, സാജിദ് ഊരത്ത്, വി.പി മൂസ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: