കൊച്ചി: ആനക്കൊമ്പ് അനധികൃതമായി കൈവശം വച്ച കേസില്‍ നടന് മോഹന്‍ലാലിനെതിരെ ത്വരിത പരിശോധന. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. കേസുമായി ബന്ധപ്പെട്ട് കോടതി നേരത്തെ വിശദമായ വാദം കേട്ടിരുന്നു.
മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെയും ആനക്കൊമ്പ് കൈമാറിയവര്‍ക്കെതിരെയും അന്വേഷണം നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. വനംവകുപ്പിന്റെ അനുമതിയില്ലാതെ വീട്ടില്‍ ആനക്കൊമ്പ് സൂക്ഷിച്ചെന്നാണ് മോഹന്‍ലാലിനെതിരെയുള്ള പരാതി.
2012 ജൂണില്‍ മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍ നിന്നാണ് ആദായ നികുതി വകുപ്പ് നാല് ആനക്കൊമ്പുകള്‍ കണ്ടെടുത്തത്. ആനക്കൊമ്പുകള്‍ താന്‍ വില കൊടുത്ത് വാങ്ങിയവയാണെന്ന മോഹന്‍ലാലിന്റെ വാദം തള്ളിയായിരുന്നു അന്ന് അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: