തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എസ്. അച്യുതാനന്ദന് വോട്ടു രേഖപ്പെടുത്തുമ്പോള്‍ അമ്പലപ്പുഴ മണ്ഡലം സ്ഥാനാര്‍ത്ഥിയായിരുന്ന ജി.സുധാകരന് എത്തി നോക്കിയ കേസില്‍ വി.എസിന്റെ മൊഴിയെടുത്തു.
താന്‍ വോട്ട് ചെയ്യുന്നത് ആരെങ്കിലും നോക്കിയതായി അറിയില്ലെന്ന് വി.എസ് മൊഴി നല്കി. മകന് അരുണ്‍ കുമാര്‍, മകള്‍ എന്നിവരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
ആലപ്പുഴ ഡി.വൈ.എസ്.പി എം.ഇ.ഷാജഹാന്റെ നേതൃത്വത്തില്‍ അന്വേഷിക്കുന്ന കേസ്, വോട്ടിംഗില്‍ ക്രമരഹിതമായി ഇടപെടുക, നിര്‍ബന്ധിച്ച് വോട്ടു ചെയ്യിക്കുക തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സുധാകരന്റെ എത്തിനോട്ടം വിവാദമായതിനേത്തുടര്‍ന്ന് യു.ഡി.എഫും എന്‍.ഡിഎയും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരമാണ് പോലീസ് കേസെടുത്തത്.
അതേസമയം തനിക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചത് നിയമവിരുദ്ധമായ നടപടിയാണെന്നു കാട്ടി സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ ഇ.കെ മാജിക്കെതിരേ ജി.സുധാകരനും കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷണര്‍ക്കു പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: