അമ്പലപ്പുഴ/ആലപ്പുഴ: പുന്നപ്രയിലും തുമ്പോളിയലം ബൈക്കിലെത്തിയ സംഘം വീട്ടമ്മയുടെയും വിദ്യാര്‍ത്ഥിനിയുടെയും സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു. പുന്നപ്രയില്‍ ബൈക്കില്‍ എത്തിയ ഹെല്‍മറ്റ്ധാരി കത്തികാണിച്ച് വിദ്യാര്‍ത്ഥിനിയുടെ സ്വണ്ണകമ്മലുകളാണ് കവര്‍ന്നത്.
കത്തികൊണ്ട് പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് പത്താം വാര്‍ഡില്‍ പള്ളി വെളിവീട്ടില്‍ സുനില്‍ – ഷമീറ ദമ്പതികളുടെ മകളും പുന്നപ്ര എംഇഎസ്സ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ ഷഹന(14)യെയാണ് വണ്ടാനം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്നലെ രാവിലെ ആറേകാലോടെ പുന്നപ്ര പഴയ നടക്കാവ് റോഡില്‍ മുസ്ലിം എല്‍പി സ്കൂളിന് സമീപമായിരുന്നു സംഭവം. ട്യൂഷന് സെന്ററിലേക്ക് പോകുകയായിരുന്ന ഷഹനയെ ഇതേ ദിശയില്‍ ബൈക്കില്‍ മുഖംമൂടിയും ഹെല്‍മറ്റും ധരിച്ച് എത്തിയയാള്‍. കത്തികാണിച്ച് കാതില്‍ നിന്നും കമ്മലും തൂക്കവും ഊരാന്‍ ആവശ്യപ്പെടുകയായിരുന്നു. പേടിച്ചു വിറച്ച കുട്ടി കമ്മലും ജിമിക്കിയും ഊരി മോഷ്ടാവിന് നല്കി. കുട്ടിക്ക് ഇത് അനുസരിയ്ക്കാനെ മാര്‍ഗ്ഗം ഉണ്ടായിരുന്നുള്ളു. മോതിരം അപഹരിയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ ഇതുവഴി കാല് നടയാത്രക്കാരന് വന്നതിനെത്തുടര്‍ന്ന് മോഷ്ടാവ് ബൈക്കില്‍ രക്ഷപ്പെട്ടു.
ഇതിനിടെ മോഷ്ടാവിന്റെ കയ്യിലിരുന്ന കത്തികൊണ്ട് ഷഹനയുടെ ഇടത് കൈയ്യുടെ തോളിന് താഴെ പരിക്കേറ്റു. കുട്ടിയുടെ കരച്ചില് കേട്ട് പ്രദേശവാസികള്‍ ഓടിക്കൂടി ഷഹനയെ ആശുപത്രിയില്‍ എത്തിയ്ക്കുകയായിരുന്നു. നഷ്ടപ്പെട്ട ആഭരണത്തിന് നാല് ഗ്രാം തൂക്കം വരും. പുന്നപ്ര എസ്സ്ഐ ഇ.ഡി. ബിജുവിന്റെ നേതര്‍ ത്വത്തില്‍ പ്രതിയ്ക്ക് വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കി.
തുമ്പോളിയില്‍ ബൈക്കിലെത്തിയ രണ്ടംഗസംഘം പള്ളിക്കത്തയ്യില്‍ വീട്ടില്‍ ഹെലന്റെ മാലയാണ് കവര്‍ന്നത്. കഴിഞ്ഞദിവസം രാത്രി കൊമ്മാടി ജങ്ഷനുസമീപം ബൈപാസിലായിരുന്നു സംഭവം.
സ്കൂട്ടിയില്‍ സഞ്ചരിച്ചിരുന്ന ഹെലന്റെ പിന്നാലെയെത്തിയ സംഘം ബൈക്ക് വാഹനത്തോട് ചേര്‍ത്ത് നിര്‍ത്തി മാല പൊട്ടിക്കുകയായിരുന്നു. വാഹനത്തില്‍ നിന്നുവീണ വീട്ടമ്മയ്ക്ക് നിസ്സാര പരിക്കേറ്റു. നോര്‍ത്ത് പോലീസ് കേസെടുത്ത് അന്വേഷണം തുടരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: