ചേര്‍ത്തല: അങ്കമാലി അതിരൂപതയ്ക്കെതിരെ വിശ്വാസികള്‍ പരസ്യപ്രതിഷേധവുമായി രംഗത്ത്. മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിയുടെ കീഴിലുള്ള വിദ്യാലയങ്ങള്‍ എറണാകുളം അങ്കമാലി അതിരൂപത കോര്‍പ്പറേറ്റ് മാനേജ്മെന്റില്‍ നിന്ന് തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ടാണ് വിശ്വാസികളുടെ പ്രക്ഷോഭം.
ഇടവക സമൂഹത്തിന്റെ ആഭിമുഖ്യത്തില്‍ ദേവാലയ അങ്കണത്തില്‍ പ്രതിഷേധ അഖണ്ഡ ജപമാല യജ്ഞം നടത്തി. വിദ്യാലയങ്ങള്‍ കോര്‍പ്പറേറ്റ് മാനേജ്മെന്റിന് കീഴിലായതോടെ അദ്ധ്യാപക-അനദ്ധ്യാപക നിയനങ്ങളില് അടക്കം യോഗ്യതയുള്ള ഇടവക അംഗങ്ങള്‍ ഒഴിവാക്കപ്പെടുന്ന സ്ഥിതിയാണ്.
സഭാ നേതൃത്വത്തിന് താല്‍പ്പര്യമുള്ളവരെ മാത്രമാണ് ഇവിടങ്ങളില്‍ നിയമിക്കുന്നത്. ഇതിനെതിരെ പലതവണ രൂപതാ അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം. വിദ്യാലയങ്ങള്‍ തിരികെ ലഭിക്കും വരെ സമര പരിപാടികള്‍ തുടരാനാണ് തീരുമാനം. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലാഞ്ചേരി ചേര്‍ത്തലയില്‍ എത്തിയപ്പോഴായിരുന്നു ഇടവക സമൂഹത്തിന്റെ പ്രതിഷേധം.
ജോയി സെബാസ്റ്റ്യന്‍, ടോമി എബ്രഹാം കുരിശിങ്കല്‍, ഡോണിച്ചന് കുന്നുംപുറം, ജോപ്പന് മുള്ളന്‍ചിറ എന്നിവര്‍ നേതൃത്വം നല്കി. ഇടവക ജനങ്ങള്‍ അടക്കം നിരവധി പേര് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: