ധര്‍മ്മശാല: ടെസ്റ്റ് പരമ്പരയിലെ തകര്‍പ്പന്‍ വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം. അഞ്ച് കളികളാണ് പരമ്പരയിലുള്ളത്. പകലും രാത്രിയുമായി നടക്കുന്ന മത്സരം ഉച്ചക്ക് 1.30ന് ആരംഭിക്കും.ക്യാപ്റ്റനായി മഹേന്ദ്രസിങ് ധോണി തിരിച്ചെത്തുമ്പോള്‍ ടീം ഇന്ത്യ ആത്മവിശ്വാസത്തിന്റെ മുകളില്‍. പരമ്പരയില്‍ 4-1നെങ്കിലും ജയിച്ചാലെ ഇന്ത്യക്ക് ഐസിസി റാങ്കിംഗില്‍ മൂന്നാം സ്ഥാനം ഉറപ്പിക്കാനാവു. നിലവില്‍ 113 പോയന്റുള്ള കീവീസ് മൂന്നാമതും 110 പോയന്റുള്ള ഇന്ത്യ നാലാമതുമാണ്.
2010നുശേഷം ആദ്യമായാണ് ന്യൂസിലാന്‍ഡ് ഇന്ത്യയില്‍ ഏകദിന പരമ്പര കളിക്കുന്നത്. അന്ന് ഗൗതം ഗംഭീറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ അഞ്ച് മത്സരങ്ങളുടെ പരമ്പര 5-0ന് ജയിച്ചു.
എന്നാല്‍ ന്യൂസിലന്‍ഡിനെതിരെ അവസാനം കളിച്ച അഞ്ച് ഏകദിന മത്സരങ്ങളില്‍ ഒന്നുപോലും ഇന്ത്യയ്ക്ക് ജയിക്കാനായിട്ടില്ലെന്ന ചരിത്രം ഇന്ത്യയെയും വേട്ടയാടുന്നുണ്ട്. അവസാനം കളിച്ച അഞ്ചില്‍ നാലു കളിയും ന്യൂസിലാന്‍ഡ് ജയിച്ചപ്പോള്‍ ഒരു മത്സരം ടൈ ആയി. 2014-ല്‍ ന്യൂസിലാന്‍ഡ് സന്ദര്‍ശിച്ച ടീം ഇന്ത്യക്കാണ് ഈ ഗതികേടുണ്ടായത്. ക്യാപ്റ്റനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും ധോണിക്കും പരമ്പര നിര്‍ണായകമാണ്.
കോഹ്ലിയുടെ നേതൃത്വത്തില്‍ ടെസ്റ്റില്‍ നേടിയ വിജയം ധോണിക്കുമേല്‍ ക്യാപ്റ്റനെന്ന നിലയില്‍ സമ്മര്‍ദ്ദമേറ്റും. കളിക്കാരനെന്ന നിലയിലും തന്റെ സാന്നിധ്യമറിയിക്കാന്‍ ധോണിക്ക് കഴിഞ്ഞില്ലെങ്കില്‍ വിമര്‍ശകര്‍ വിരമിക്കല്‍ ആവശ്യം ശക്തമാക്കും. 2015 ഒക്ടോബറില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നേടിയ 92* റണ്‍സാണ് കളിക്കാരനെന്ന നിലയില്‍ ധോണിയുടെ അവസാനത്തെ ശ്രദ്ധേയമായ പ്രകടനം. അതിനുശേഷം കളിച്ച എട്ട് മത്സരങ്ങളില്‍ ഒന്നില്‍ പോലും അര്‍ദ്ധശതകം തികയ്ക്കാന്‍ പോലും മിസ്റ്റര്‍ ക്യാപ്റ്റന്‍ കൂളിന് കഴിഞ്ഞിട്ടില്ല. വിമര്‍ശകരുടെ നാവടക്കാനും ധോണിക്ക് മികച്ച പ്രകടനം നടത്തിയേ തീരൂ.
ടെസ്റ്റ് പരമ്പര ജയത്തില്‍ മുഖ്യപങ്ക് വഹിച്ച ആര്. അശ്വിന്, രവീന്ദ്ര ജഡേജ എന്നിവര്‍ക്കു വിശ്രമം നല്കിയതിനാല് അമിത് മിശ്ര, അക്ഷര്‍ പട്ടേല്‍ എന്നിവരാണ് ഇന്ത്യന്‍ സ്പിന്‍ ആക്രമണത്തിനു നേതൃത്വം നല്‍കുക. ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംമ്റ, ഉമേഷ് യാദവ്, ധവാല്‍ കുല്‍ക്കര്‍ണി എന്നിവരാണ് ടീമിലെ പേസര്‍മാര്‍. എന്നാല്‍ ഉമേഷ് യാദവ് പുറത്തിരിക്കാനാണ് സാധ്യത. വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, മനീഷ് പാണ്ഡെ, അജിന്‍ക്യ രഹാനെ, കേദാര്‍ ജാദവ് തുടങ്ങിയവര്‍ ബാറ്റിങ്ങിലെ വിശ്വസ്തര്‍. രോഹിത് ശര്‍മ്മക്കൊപ്പം അജിന്‍ക്യ രഹാനെയായിരിക്കും ഇന്ത്യന്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുക.
കെയ്ന്‍ വില്യംസണ് നയിക്കുന്ന ന്യൂസിലാന്‍ഡ് നിരയും മികച്ച തയ്യാറെടുപ്പിലാണ്. ടെസ്റ്റിലെ തോല്‍വിക്ക് പകരം വീട്ടുക എന്നതാണ് അവരുടെ ലക്ഷ്യം. മാര്ട്ടിന് ഗുപ്റ്റില്‍, റോസ് ടെയ്ലര്, വാറ്റ്ലിങ്, ടോം ലാഥം, ലൂക്ക് റോഞ്ചി, ട്രെന്റ് ബൗള്‍ട്ട്, കോറി ആന്ഡേഴ്സണ്, ഇഷ് സോധി, ഹെന്റി നിക്കോള്‍സ്, ജീതന്‍ പട്ടേല്‍, ജിമ്മി നീഷം, ടിം സൗത്തി തുടങ്ങിയവരാണ് ടീമിലെ പ്രധാനികള്‍.
എന്നാല്‍, കണക്കുകളില്‍ ഇന്ത്യക്ക് നേരിയ മുന്‍തൂക്കമുണ്ട്. ഇതുവരെ 93 ഏകദിനങ്ങള്‍ കളിച്ചതില്‍ 46 മല്‍സരങ്ങള്‍ ഇന്ത്യ ജയിച്ചു. ന്യൂസീലാന്‍ഡ് 41ഉം. അഞ്ച് മല്‍സരങ്ങളില്‍ ഫലമുണ്ടായില്ല. ഒന്ന് ടൈ ആയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: