കിങ്സ്റ്റണ്‍: ഇതിഹാസ സ്പ്രിന്റര്‍ ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ട് ട്രാക്കിനോട് വിടപറയുന്നു. അടുത്ത വര്‍ഷം ആഗസ്തില്‍ ലണ്ടനില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിലായിരിക്കും ബോള്‍ട്ട് അവസാനമായി ലോകമീറ്റില്‍ ഓടുക. ആഗസ്റ്റ് 5 മുതല്‍ 13 വരെയാണ് ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ്. അതിന് മുമ്പ് 2017 ജൂണ്‍ 10 ന് സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ ബോള്‍ട്ട് അവസാനമായി ഓടാനിറങ്ങും. ജൂണിലെ റെയിസേഴ്സ് ഗ്രാന്‍പ്രീയാണ് ജമൈക്കയില്‍ ബോള്‍ട്ടിന്റെ അവസാന അങ്കം.
റിയോയില്‍ തന്റെ അവസാന ഒളിമ്പിക്സിനിറങ്ങിയ ബോള്‍ട്ട് ഇനി ഒരിക്കല്‍ കൂടി ഒളിമ്പിക്സില്‍ ചരിത്രം കുറിക്കാനിറങ്ങില്ലെന്ന് വ്യക്തമാക്കിയിരുന്നു. റിയോയില്‍ മൂന്ന് സ്വര്‍ണ്ണം നേടിയ ബോള്‍ട്ട് ഒളിമ്പിക്സിന്റെ ചരിത്രത്തില്‍ അപൂര്‍വ്വ ട്രിപ്പിള്‍ ഹാട്രിക്ക് എന്ന ബഹുമതി നേടിയിരുന്നു.
ടെലിവിഷന്‍ ജമൈക്കയുടെ സ്മൈല്‍ ജമൈക്ക എന്ന പ്രഭാത പരിപാടിയില്‍ പങ്കെടുക്കവേയാണ് വിരമിക്കുന്ന തീയതിയും ചാമ്പ്യന്‍ഷിപ്പും ബോള്‍ട്ട് പ്രഖ്യാപിച്ചത്.
ഈ വര്‍ഷത്തെ റെയിസേഴ്സ് ഗ്രാന്‍പ്രീയില്‍ സ്വര്‍ണ്ണമണിഞ്ഞ ശേഷമാണ് ബോള്‍ട്ട് അടുത്ത വര്‍ഷത്തെ ഗ്രാന്‍പ്രീ നാട്ടിലെ തന്റെ അവസാന മത്സരമായിരിക്കുമെന്ന് പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: