ന്യൂദല്‍ഹി: ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന് ദല്‍ഹിയില്‍ പിടിയിലായി. അസാദുള്ള റഹ്മാന് എന്ന ദില്കാഷിനെയാണ് കരാവള്‍ നഗറിലെ ചന്ദുനഗറില്നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. പിടിയിലാകുമ്പോള്‍ ഇയാളുടെ കയ്യില്‍ ഒരു കിലോഗ്രാം സ്ഫോടകവസ്തുക്കള്‍ ഉണ്ടായിരുന്നതായി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ചന്ദുനഗറില് അടുത്തിടെയാണ് വാടകക്ക് താമസം ആരംഭിച്ചതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. താമസസ്ഥലത്തുനിന്ന് ഒരു കിലോഗ്രാം സ്ഫോടകവസ്തുവും ടൈമറും മൊബെയില്‍ ഫോണും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തിട്ടുണ്ട്.
ഇന്ത്യന്‍ മുജാഹിദ്ദീന്റെ പ്രധാന തലവനായ യാസിന് ഭട്കലിന്റെ അടുത്ത അനുയായിയാണ് ദില്കാഷെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. ഇന്ത്യന്‍ മുജാഹിദ്ദീനിലെ അംഗമായ മൊഹദ് കഫീല്‍ അഹമ്മദുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് ദില്‍കാഷ് ദല്‍ഹിയിലെത്തിയത്. എന്നാല്‍ മൊഹദ് കഫീലിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മൊഹദ്ദീന്റെ പ്രേരണയിലാണ് ദില്‍കാഷ് ഇന്ത്യന്‍ മുജാഹിദിനില്‍ ചേരുന്നതെന്നും 2011 ഫെബ്രുവരിയില്‍ യാസിന് ഭട്കലിനെ പരിചയപ്പെടുകയും ചെയ്തതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. ഭട്കലിന്റെ കൂടെ ചേര്‍ന്നശേഷം ആയുധ രൂപകല്പ്പനയുള്പ്പെടെയുള്ളവ ഇയാള്‍ പഠിക്കുകയും ചെയതു. തുടര്‍ന്ന് ഭട്കലിന്റെ വിശ്വസ്തനായ അനുയായി ആയി മാറുകയായിരുന്നു ദില്കാഷെന്നും ഔദ്യോഗിക വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: