വാഷിങ്ടണ്‍: രാജ്യത്ത് താവളമടിച്ചിരിക്കുന്ന ഭീകരര്‍ക്കെതിരേ കര്‍ശന നടപടി എടുക്കണമെന്ന് പാക്കിസ്ഥാന് വീണ്ടും അമേരിക്കന്‍ താക്കീത്. ഭീകരപ്രവര്‍ത്തനത്തിന്റെ കെടുതി പാക്കിസ്ഥാന് നേരിടുന്നുണ്ട്. ഭീകരര്‍ക്കെതിരേ പോരാട്ടത്തിന് സഹായിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. പക്ഷേ, കര്‍ശന നടപടി സ്വീകരിക്കണം, അമേരിക്കന്‍ വിദേശകാര്യ ഡെപ്യൂട്ടി വക്താവ് മാര്‍ക് ടോണര്‍ അറിയിച്ചു.
പാക്കിസ്ഥാന് താവളമാക്കിയിരിക്കുന്ന ലഷ്കറെ തൊയ്ബക്കെതിരെയും മാര്‍ക് ടോണര്‍ ആഞ്ഞടിച്ചു. അനേകം നിരപരാധികളുടെ ചോര വീഴ്ത്തിയ ഭീകര സംഘടനയാണ് ലഷ്കര്‍.
ലഷ്കര്‍ ആക്രമണങ്ങളില്‍ നിരവധി യുഎസ് പൗരന്മാരും കൊല്ലപ്പെട്ടു. ലഷ്കറെ തൊയ്ബയുമായി ബന്ധമുള്ളതുകൊണ്ടാണ് ഹാഫീസ് സയീദിനെ രാജ്യാന്തര കുറ്റവാളിയായി യുഎന്‍ പ്രഖ്യാപിച്ചതെന്നും മാര്‍ക് ടോണര്‍ വ്യക്തമാക്കി.
അമേരിക്കയാണ് പാക്കിസ്ഥാന്റെ യഥാര്‍ഥ ശത്രുവെന്ന് സയീദ് ആരോപിച്ചിരുന്നു. യുഎസ് പ്രതിരോധ വക്താവ് ജോണ്‍ കിര്‍ബിയും ഭകീരരെ നേിടുന്നതിലെ പാക്കിസ്ഥാന്റെ അലംഭാവത്തിനെതിരേ രംഗത്തുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: