ന്യൂദല്‍ഹി: സഹിഷ്ണുതയുടെ സര്‍വ്വകലാശാലയായ ഭാരതത്തില്‍ മതവിദ്വേഷം അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്.
വിവിധ മതങ്ങളിലുള്ളവര്‍ ഒത്തൊരുമിച്ച് ഭയവും വിവേചനവുമില്ലാതെ സമാധാനപരമായാണ് രാജ്യത്ത് താമസിക്കുന്നതെന്നും രാജ്നാഥ് പറഞ്ഞു. ഓള് ഇന്ത്യ ക്രിസ്ത്യന്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതത്തിന്റെ പേരില്‍ 1947ല്‍ ഭാരതം വിഭജിക്കപ്പെട്ടതാണ്. അന്ന് രൂപീകരിക്കപ്പെട്ട മറ്റൊരു രാജ്യം ഭീകരത നയമെന്ന വിധത്തില്‍ ഉപയോഗിച്ചുവരികയാണെന്നും പാക്കിസ്ഥാന്റെ പേരെടുത്തു പറയാതെ രാജ്നാഥ് വിമര്‍ശിച്ചു. അതേസമയം ഭീകരപ്രവര്‍ത്തനത്തെ മതവുമായി ബന്ധപ്പെടുത്തുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: