ന്യൂദല്‍ഹി: ഡസനിലേറെ മുസ്ലിം രാജ്യങ്ങള്‍ നിയമത്തിലൂടെ നിയന്ത്രണമേര്‍പ്പെടുത്തിയ മുത്തലാഖ് മതേതര രാജ്യമായ ഭാരതത്തില്‍ നിരോധിക്കുന്നതില്‍ എന്താണ് തടസ്സമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്.
പാക്കിസ്ഥാന്, ടുണീഷ്യ, മൊറോക്കോ, ഇറാന്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ മുത്തലാഖിന് നിയന്ത്രണമുണ്ട്. ഇത് ശരി അത്ത് നിയമങ്ങള്‍ക്കെതിരാണെന്ന് പരാതിയില്ലാത്തവര്‍ മതേതര രാജ്യമായ ഭാരതം ഇങ്ങനെ ചെയ്യുമ്പോള്‍ പ്രതിഷേധിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. ലിംഗസമത്വവും സ്ത്രീകളുടെ ആത്മാഭിമാനവും സംരക്ഷിക്കാനാണ് സര്‍ക്കാര്‍ നിലപാടെടുത്തത്.
ഏകീകൃത സിവില്‍കോഡുമായി ബന്ധപ്പെട്ട് വിവിധ സമൂഹങ്ങളുടെ അഭിപ്രായം ശേഖരിച്ചു വരികയാണെന്നും മന്ത്രി വിശദീകരിച്ചു. മുത്തലാഖിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയതിനെ അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് വിമര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: