ആലപ്പുഴ: ജില്ലയില്‍ ദേശീയപാത ഉള്‍പ്പെടെയുള്ള റോഡുകളില്‍ വഴിയോരക്കച്ചവടം വ്യാപകമായിട്ടും നടപടിയെടുക്കാന്‍ കഴിയാതെ അധികൃതര്‍. ജില്ലയില്‍ അരൂര്‍ മുതല്‍ കൃഷ്ണപുരം വരെയുള്ള ദേശീയപാതയിലും മറ്റ് പ്രധാന റോഡുകളിലുമാണ് വഴിയോരക്കച്ചവടം വ്യാപകമാകുന്നത്. ദേശീയപാതയില്‍ മാത്രം ആയിരത്തിലധികം അനധികൃത കച്ചവടസ്ഥാപനങ്ങളുണ്ടെന്നാണ് ദേശീയപാത വിഭാഗം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.
അനധികൃതമായി പ്രവര്‍ത്തിക്കുന്ന തട്ടുകടകളുള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടും ഇത് അവഗണിച്ചുകൊണ്ടാണ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. ദേശീയപാത വിഭാഗം പട്ടണക്കാട്, ചേര്‍ത്തല, ആലപ്പുഴ, തോട്ടപ്പള്ളി, അമ്പലപ്പുഴ എന്നി സെക്ഷന്‍ ഓഫിസുകളില്‍ നിന്നാണ് ദേശീയപാതക്കിരുവശവുമുള്ള തട്ടുകടകള്‍, പച്ചക്കറി വിപണന കേന്ദ്രങ്ങള്‍, മത്സ്യവിപണന കേന്ദ്രങ്ങള്‍, വശങ്ങളിലായി വെച്ചിരിക്കുന്ന സാധന സാമഗ്രികള്‍ എന്നിവ നീക്കം ചെയ്യണമെന്ന് മാസങ്ങള്‍ക്ക് മുന്‍പ് നോട്ടീസ് നല്‍കിയത്.
സ്വന്തമായി നീക്കം ചെയ്തില്ലെങ്കില്‍ ഇവ നീക്കം ചെയ്യുന്നതിനുള്ള എസ്റ്റിമേറ്റും തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചുട്ടുണ്ട്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ല. ഉദ്യോഗസ്ഥര്‍ക്ക് ഇവ നീക്കം ചെയ്യുന്നതിനുവരുന്ന ഫണ്ട് അനുവദിച്ചുകിട്ടാത്തതും നടപടിക്ക് കാലതാമസം നേരിടുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
ജില്ലയിലെ പ്രധാന റോഡുകളിലും ഇപ്പോള്‍ പെരുകിവരുന്നത് തട്ടുകടകളും മത്സ്യവിപണനകേന്ദ്രങ്ങളുമാണ് . വഴിയോര മത്സരക്കച്ചവടം അനുവദിക്കരുതെന്ന് ഹൈക്കോടതി ഉത്തരവു തന്നെയുണ്ടെങ്കിലും ഇത് അവഗണിച്ചുകൊണ്ടാണ് കച്ചവടം വ്യാപകമാകുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പോലീസും ആവശ്യമായ നടപടി സ്വീകരിക്കുന്നില്ലെന്നാരോപണമുണ്ട്. ഗതാഗതക്കുരുക്കുള്ള റോഡുകളിലും ഇപ്പോള്നിരവധി മത്സ്യക്കച്ചവടക്കാരാണ് പെരുകിയിരിക്കുന്നത്. ഇത് അപകടങ്ങള്‍ക്ക് കാരണമായിട്ടും നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ചിലയിടങ്ങളില്‍ തട്ടുകടക്ക് സമാനമായും മറ്റു ചിലയിടങ്ങളില്‍ പ്ലാസ്റ്റിക് ഷീറ്റു വിരിച്ചുമൊക്കെയാണ് മത്സ്യവില്‍പ്പന നടത്തുന്നത്.
പ്രധാന ബസ് സ്റ്റോപ്പുകളിലെ മത്സ്യവില്പന മൂലം യാത്രക്കാരാണ് കൂടുതല്‍ ദുരിതമനുഭവിക്കുന്നത്. ദുര്‍ഗന്ധം വമിക്കുന്ന മലിനജലം മിക്കകച്ചവടക്കാരും മത്സ്യവില്പന നടത്തുന്ന സ്ഥലത്തുതന്നെയാണ് ഒഴിക്കുന്നത്. പോലീസിന്റെ സഹായത്തോടെ ഇത്തരം അനധികൃത വില്‍പ്പന അവസാനിപ്പിക്കാന്‍ തദ്ദേശസ്വയംഭരണസ്ഥപനങ്ങള് തയ്യാറാകണമെന്നും ആവശ്യമുയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: