മുണ്ടക്കയം: ഹിന്ദു സമാജം സംഘടിതമല്ലാത്തതുകൊണ്ടാണ് നമ്മുടെ വിശ്വാസങ്ങളെ വെല്ലുവിളിക്കാന്‍ മറ്റുള്ളവര്‍ക്ക് കഴിയുന്നതെന്നും ഈ സാഹചര്യം ഒഴിവാക്കാന്‍ ഹിന്ദു സമൂഹം മതം പഠിച്ച് ബോധവാന്മാരകണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് പ്രയാര്‍ ഗോപാലകൃഷണന് അഭിപ്രായപ്പെട്ടു. ചോറ്റി ശ്രി മഹാദേവ ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവതസപ്താഹയജ്ഞം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരുമയുണ്ടെങ്കിലേ പെരുമയുണ്ടാകു. ആര്‍ക്കും കൊട്ടാനുള്ള ചെണ്ടയല്ല ഹിന്ദുക്കള്‍. ഹിന്ദു സമാജം ഉണര്ന്നെണിക്കുന്നതിന്റെ സാഹചര്യമാണ് ഇപ്പോള്‍ ദൃശ്യമാകുന്നതെന്നും പ്രയാര്‍ പറഞ്ഞു. ഭക്തിയും വിശ്വാസവും ഇല്ലാതെ ശബരിമലയുടെ പവിത്രത ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന തൃപ്തി ദേശായി മാര്‍ക്കെതിരെ വിശ്വാസികളായ സ്ത്രീ സമൂഹം ഉണര്‍ന്നു കഴിഞ്ഞു. ദേവസ്വം ബോര്ഡിന്റെയല്ലാത്ത ക്ഷേത്രങ്ങളിലും മത പാഠശാലകള്‍ നടത്തണമെന്നും ഭഗവദ് ഗീത മനപാീമാക്കുന്ന കുട്ടികളുടെ പഠന ചിലവ് ഈ വര്‍ഷം മുതല്‍ ദേവസ്വം ബോര്‍ഡ് വഹിക്കുമെന്നും പ്രയാര്‍ പറഞ്ഞു.
ചോറ്റി ശ്രി മഹാദേവ ക്ഷേത്രം പ്രസിഡണ്ട് ഓ.കെ കൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. ഭദ്രദീപ പ്രതിഷ്ഠ താഴ് മണ്മഠം കണ്ഡരര് മോഹനര് തന്ത്രികള്‍ നിര്‍വഹിച്ചു. ഏ.പി. പുരുഷോത്തമന് പിള്ള, കെ.എസ് .രാധാകൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു. ഒക്ടോബര്‍ 23 വരെ നടക്കുന്ന യജ്ഞത്തിന്റെ സപ്താഹയജ്ഞാചാര്യന് മുംബൈ ചന്ദ്രശേഖരവര്മ്മയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: