അടിമാലി: കൊച്ചിധനുഷ്കോടി ദേശീയപാതയില്‍ കൂമ്പന്‍പാറയ്ക്ക് സമീപം അപകടാവസ്ഥയില്‍ ആയിരുന്ന കലുങ്കിന്റെ നിര്‍മ്മാണം തുടങ്ങി. നിരവധി വാര്‍ത്തകളുടേയും പരാതികളുടേയും അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നിര്‍മ്മാണം ആരംഭിച്ചിരിക്കുന്നത്.
റോഡിന്റെ പകുതിയോളം ഇടിഞ്ഞ് റോഡ് അപകടാവസ്ഥയില്‍ ആയിരുന്നു. ഇതോടെയാണ് നിര്‍മ്മാണം ആരംഭിച്ചിരിക്കുന്നത്.അടിമാലിക്ക് സമീപം കൂമ്പന്‍പാറ പൊതു ശ്മശാനത്തിന് താഴ് ഭാഗത്താണ് റോഡ് വ്യാപകമായി ഇടിഞ്ഞത്. മൂന്ന് മാസം മുന്‍പ് ഫില്ലിംങ് സൈഡിലെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് ഇവിടെ അപകടാവസ്ഥയിലായിരുന്നു. കഴിഞ്ഞ ദിവസം പുതിയതായി സംരക്ഷണ ഭിത്തി നിര്‍മ്മാണത്തിന്റെ ഭാഗമായി മണ്പണി നടക്കുന്നതിനിടെ വീണ്ടും ഇടിഞ്ഞു.
മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് റോഡില്‍ വിള്ളലുണ്ടായിയിരുന്നു. മഴ കൂടിയതോടെ അപകട സാധ്യത വര്‍ദ്ധിച്ചു. തുടര്‍ന്ന് ദേശീയപാത മൂവാറ്റുപുഴ ഡിവിഷനില്‍ നിന്നും എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.കെ. രമയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. ഇവിടെ അഗാദമായ ഗര്‍ത്തമാണ്.ഇതുവഴിയുള്ള ഗതാഗതം നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിച്ചതായും നിര്‍മ്മാണം വേഗത്തിലാക്കുമെന്നും രാത്രികാലങ്ങളില്‍ വാഹനയാത്രക്കാര്‍ ശ്രദ്ധിക്കണമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇതേ റോഡില്‍ കല്ലാറില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇപ്പോഴും തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: