തൊടുപുഴ: വണ്ണപ്പുറം-തൊടുപുഴ റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസി ബസുകളും കാളിയാര്‍ ബസ് സ്റ്റാന്‍ഡില്‍ കയറുന്നില്ല. ഇതു മൂലം യാത്രക്കാര്‍ ദുരിതം അനു’വിക്കുകയാണ്. കാളിയാര്‍ ബസ്സ് സ്റ്റാന്‍ഡിന്റെ അകത്താണ് വെയിറ്റിംഗ് ഷെഡ് സ്ഥിതി ചെയുന്നത്. മഴക്കാലമായതിനാല്‍ യാത്രക്കാര്‍ അധികവും വെയിറ്റിംഗ് ഷെഡിന്റെ ഉള്ളിലാണ് ഇരിക്കുന്നത്. വണ്ണപ്പുറത്ത് നിന്ന് തൊടുപുഴ റൂട്ടിലേക്ക് ബസുകള്‍, ബസ് സ്റ്റാന്‍ഡില്‍ കയറാതെ നേരെ പോവുകയാണ് ഇവരുടെ സ്ഥിരം പതിവ്. ഈ ബസ് സ്റ്റാന്‍ഡിന്റെ സമീപത്ത് രണ്ട് സ്കൂളുകള്‍ സ്ഥതി
ചെയ്യുന്നുണ്ട്.
യൂണിഫോം ഡ്രസുള്ള കുട്ടികളെ കണ്ടാല്‍ ബസ് നിറുത്താതെ പോകുന്നത് മൂലമുള്ള പരാതികള്‍ നിരവധി കാളിയാര്‍ പോലീസ് സ്റ്റേഷനില്‍ നല്കിയിട്ടുള്ളതാണ്. എന്നാല്‍ ഈ പരാതികള്‍ക്ക് ഒന്ന് പോലും തീര്‍പ്പ് കല്പ്പിക്കുവാന് അധികാരികള്‍ സമയം കണ്ടെത്തുന്നില്ല.
പോലീസ് സ്റ്റേഷന്റെ മുമ്പിലുള്ള ഈ ബസ് സ്റ്റാന്‍ഡില്‍ ഡ്യൂട്ടിയ്ക്കു പോലും പോലീസിനെ നിയോഗിക്കുന്നില്ലായെന്ന പരാതിയും നിലവിലുണ്ട്. ബസുകള്‍ നിര്‍ത്താത്തത് മൂലം പല കുട്ടികളും വൈകിയാണ് വീടുകളില്‍ എത്തുന്നതെന്ന ആരോപണവും രക്ഷിതാക്കളുടെ ഇടയിലുണ്ട്. പക്ക പെര്‍മിറ്റുള്ള ഈ ബസുകള്‍ വിദ്യാര്‍ത്ഥികളോടും,
മറ്റ് യാത്രക്കാരോടും കാണിക്കുന്ന അനീതിക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുക്കുന്നില്ലായെന്ന പരാതിയും നിലവിലുണ്ട്. സ്വകാര്യ ബസുകളും, കെഎസ്ആര്‍ട്ടിസി ബസുകളും തമ്മിലുള്ള മത്സരയോട്ടമാണ് ഇതിന്റെ അടിസ്ഥാന കാരണം. ജനങ്ങളുടെയും വിദ്യാര്‍ത്ഥികളുടെയും പ്രശ്നങ്ങള്‍ക്ക് അധികാരികള്‍ വേണ്ട നടപടിയെടുത്തില്ലെങ്കില്‍ സമരമുറകളുമായി മുന്നോട്ടിറങ്ങുമെന്ന് ജനങ്ങള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: