പീരുമേട്: ദേശിയ പാതയോരത്ത് നൂറു കണക്കിന് മുട്ടകള്‍ നിക്ഷേപിച്ചിരിക്കുന്നത് ദുരൂഹത ഉയര്‍ത്തുന്നു. വ്യാജ മുട്ടകള്‍ക്കെതിരെ അന്വേഷണം വ്യാപകമാകുന്നതിനിടയിലാണ് റോഡരുകില്‍ നൂറുകണക്കിന് മുട്ടകള്‍ നിക്ഷേപിച്ചിരിക്കുന്നത്.
ദേശീയപാത 183-ല്‍ മത്തായി കൊക്കയ്ക്ക് സമീപമാണ് മുട്ടകള്‍ ഉപേക്ഷിച്ചിരിക്കുന്നത്.
പ്രദേശത്ത് അസഹ്യമായ ദുര്‍ഗന്ധത്തെതുടര്‍ന്ന് സമീപവാസികളാണ് മുട്ടകളുടെ നിക്ഷേപം കണ്ടത്. മുട്ടകള്‍ സൂക്ഷിക്കുന്ന പേപ്പര്‍ ട്രേ കളിലും പെട്ടികളിലുമായാണ് മുട്ടകള്‍ ഉപേക്ഷിച്ചിരിക്കുന്നത്. പീരുമേട് ഗ്രാമപഞ്ചായത്ത് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിന് നൂറു മീറ്റര്‍ അകലെയാണ് മുട്ടകള്‍ കൂട്ടമായി ഇട്ടിരിക്കുന്നത്. സംഭവം ഗ്രാമ പഞ്ചായത്തിന്റേയും ആരോഗ്യവകുപ്പിന്റേയും ശ്രദ്ധയില്‍ പെടുത്തിയിരുന്നു.ദേശിയ പാതയോരത്ത് തന്നെയാണ് പഞ്ചായത്തും മാലിന്യം നിക്ഷേപിക്കുന്നത് ഇതിന്റെ അസഹനീയമായ ദുര്‍ഗന്ധം മൂലം കാല് നടക്കാരും വാഹനത്തില്‍ യാത്ര ചെയ്യുന്നവരടക്കം മൂക്ക് പൊത്ത
ി വേണം ഇതിലെ സഞ്ചരിക്കാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: