ന്യൂദല്‍ഹി: രാജ്യത്തെ ദേശീയപാതകളില്‍ വിമാനങ്ങള്‍ ഇറങ്ങുന്നതിന് റണ്‍വേകള്‍ നിര്‍മിക്കാന്‍ ആലോചന. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവും പ്രതിരോധ മന്ത്രാലയവും ഇതിനുള്ള നടപടിക്രമങ്ങള്‍ക്ക് തുടക്കമിട്ടു. 22 കേന്ദ്രങ്ങള്‍ ഇതിനായി കണ്ടെത്തി.
രാജ്യത്തെ വ്യോമഗതാഗതം വര്‍ധിപ്പിക്കുകയും ഒറ്റപ്പെട്ട മേഖലകളില്‍ യാത്രാസൗകര്യം വര്‍ധിപ്പിക്കുകയും ലക്ഷ്യമെന്ന് കേന്ദ്ര ഉപരിതലഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. രണ്ട് മന്ത്രാലയങ്ങളില്‍ നിന്ന് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി സമിതി രൂപീകരിച്ചു. ഇവര്‍ പ്രായോഗികത, നീളം, വിസ്തീര്‍ണം അടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കും.
രാജസ്ഥാന്, അരുണാചല്‍പ്രദേശ്, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലെ അതിര്‍ത്തി ജില്ലകളിലാകും പദ്ധതി ആദ്യമെന്നും മന്ത്രാലയ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ആഭ്യന്തര വ്യോമയാന മേഖലയെ വികസിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനവും പദ്ധതിക്കു പിന്നില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: