കിഗാലി: ഹൈഡ്രോ ക്ലോറാഫ്ളൂറോ കാര്‍ബണ്‍ (എച്ച്എഫ്സി) മൂലമുള്ള അന്തരീക്ഷ മലിനീകരണം വര്‍ധിച്ചു വരുന്ന സാഹചര്യം നിയന്ത്രിക്കാന്‍ ഭാരതം അടക്കം 197 രാജ്യങ്ങള്‍ കിഗാലി ഉടമ്പടിയില്‍ ഒപ്പുവച്ചു.
റുവാണ്ടയിലെ കിഗാലിയില്‍ ചേര്‍ന്ന വിവിധ രാജ്യങ്ങളിലെ ഉന്നതതല പ്രതിനിധികള്‍ നടത്തിയ യോഗത്തിലാണ് കരാര്‍ പ്രാബല്യത്തിലാകുന്നതോടെ 2050ല്‍ എത്തുമ്പോഴേക്കും ആഗോളതാപനം ഗണ്യമായി കുറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
കാര്‍ബണ്‍ഡൈ ഓക്സൈഡിനേക്കാള്‍ വലിയതോതിലാണ് എച്ച്എഫ്സി (ഹരിതഗൃഹ വാതകങ്ങള്‍) മലിനീകരണം ഉണ്ടാക്കുന്നത്. ഇത് പ്രതിവര്‍ഷം 10 ശതമാനം വീതം വര്‍ധിച്ചു വരുന്നതായാണ് കണക്കുകള്‍. എയര്‍ കണ്ടീഷനറിലും റഫ്രിജറേറ്ററുകളിലും നിന്നാണ് ഇത്തരം 19ഓളം എച്ച്എഫ്സി വാതകങ്ങള്‍ പുറന്തള്ളുന്നുണ്ട്.
പാരീസ് ഉടമ്പടിക്കു പിന്നാലെയാണ് ആഗോളതാപനം തടയാന്‍ കിഗാലി ഉടമ്പടി കൊണ്ടുവന്നത്. ഓസോണ്‍ പാളിയുടെ സംരക്ഷണത്തിനായി കൊണ്ടുവന്ന 1987ലെ മോണ്ട്രിയല് ഉടമ്പടിക്കും യോഗം ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.
പാരീസ് ഉടമ്പടിയെ അപേക്ഷിച്ച് കിഗാലി കരാറില്‍ ധാരണയിലത്തെിയ 197 രാജ്യങ്ങള്‍ക്ക് ഹരിതഗൃഹവാതകങ്ങളുടെ തോത് കുറക്കാന്‍ പ്രത്യേകം സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. വികസിത രാജ്യങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് കൊണ്ടുവന്നിട്ടുള്ള സാങ്കേതികവിദ്യ അവികസിത രാജ്യങ്ങള്‍ക്കു കൈമാറാനും കരാര്‍ നിര്‍ദേശിക്കുന്നു.
യൂറോപ്യന്‍ യൂണിയനും വികസിത രാജ്യങ്ങളും 2019 മുതലും ചൈന, ഭാരതം തുടങ്ങിയ 100ഓളം വികസ്വര രാജ്യങ്ങള്‍ 2024 മുതലും ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്നതിന്റെ തോത് കുറക്കാനുള്ള നടപടികള്‍ തുടങ്ങണം.
അതിനിടെ ഇത് നടപ്പിലാക്കുന്നതിന് കുറച്ചുകൂടി സമയം അനുവദിക്കണമെന്ന് ഭാരതം ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: