ചക്കരക്കല്‍: പിണറായി വിജയന് കേരളാ മുഖ്യമന്ത്രി ആയത് മുതല്‍ ധര്‍മ്മടം നിയോജക മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ സ്വന്തം പഞ്ചായത്തായ പിണറായിലും തുടര്‍ന്ന് ഇപ്പോള്‍ വേങ്ങാട്ടും സിപിഎം നേതൃത്വത്തില്‍ അഭ്യന്തര വകുപ്പിന്റെ പിന്തുണയോടു കൂടി സിപിഎം നടത്തുന്ന അക്രമങ്ങള്‍ ഐസ് ഭീകരരെ പോലും നാണിപ്പിക്കുന്നതാണെന്ന് ബിജെപി ധര്‍മ്മടം നിയോജക മണ്ഡ ലം കമ്മിറ്റി ചൂണ്ടിക്കാട്ടി. നിരവധി വീടുകളും വാഹനങ്ങളും തകര്‍ത്ത് കൈകുഞ്ഞുങ്ങളവരെ കഴുത്തില്‍ കത്തികാട്ടി ഭീഷണി പെടുത്തുന്ന ഭീകരതയാണ് സിപിഎം നടത്തുന്നത്. സ്ത്രികളെ അപമാനിക്കുക അവരെ മര്‍ദ്ദിക്കുക ആഭരണങ്ങള്‍ കവര്‍ച്ച ചെയ്യുക വീട്ട് ഉപകരണങ്ങള്‍ തല്ലിതകര്‍ക്കുക തുടങ്ങിയ ഹീനമായ കൃത്യങ്ങള്‍ ചെയ്തത് സംരക്ഷണം നല്‍കേണ്ട പോലീസിന്റെ സാന്നിദ്ധ്യത്തിലാണ്. കോടി കണക്കിന്ന് രുപയുടെ നാശനഷ്ടങ്ങളാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് വേങ്ങാട് പഞ്ചായത്തില്‍ ഉണ്ടായിരിക്കുന്നത്. ഇത്തരം ക്രൂരവും നിന്ദ്യവുമായ അക്രമങ്ങള്‍ നടന്ന സ്ഥലം ജില്ലയിലേയും കേരളത്തിലെയും പൊതുപ്രവര്‍ത്തകരും സാംസ്കാരിക നായകരും സന്ദര്‍ശിക്കണമെന്നും സംഭവത്തെ അപലപിക്കാന്‍ തയ്യാറാവണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. പോലീസിന്റെ സാന്നിധ്യത്തില്‍ മാര്‍കസിസ്റ്റ് ഗുണ്ടകള്‍ അഴിഞ്ഞാടിയ സംഭവത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം അഭ്യന്തര വകുപ്പിനാണ്.അതുകെണ്ട് സര്‍ക്കാര്‍ തന്നെ വീടുകളും വസ്തുവകകളും നഷ്ടപെട്ട കുടുബങ്ങള്‍ക്ക് നഷടപരിഹാരം നല്‍കണമെന്നും ബിജെപി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
പി.ആര്.രാജന്റെ അധ്യക്ഷതയില്‍ നടന്ന കണ്വെന്ഷന് ജില്ലാ വൈസ് പ്രസിഡണ്ട് വിജയന് വട്ടിപ്രം ഉദ്ഘാടനം ചെയ്തു. കെ.പി.ഹരീഷ് ബാബു, എ. ജിനചന്ദ്രന്. എ. അനില്‍കുമാര്‍, പി.സുധീര്‍ ബാബു.കെ.മനോഹരന്, എം.കെ.രൂപ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: