കണ്ണൂര്‍: നിര്‍ത്തിയിട്ട വാഹനങ്ങളില്‍ നിന്നും ഡീസല്‍, പെട്രോള്‍ എന്നിവ ഊറ്റുന്ന സംഘം ജില്ലയില്‍ വ്യാപകമാകുന്നു. പെട്രോള്‍ പമ്പുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, പാര്‍ക്കിംഗ് മേഖലകള്‍ എന്നിവിടങ്ങളില്‍ നിര്‍ത്തിയിടുന്ന ബസ്സുകള്‍, കാറുകള്‍, ഇരുചക്ര വാഹനങ്ങള്‍ എന്നിവയില്‍ നിന്നാണ് വ്യാപകമായി ഡീസല്‍, പെട്രോള്‍ എന്നിവ ഊറ്റിയെടുക്കുന്നത്. കഴിഞ്ഞ ദിവസം പറശ്ശിനിക്കടവിലെ ഒരു പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട ആറ് ബസ്സുകളില്‍ നിന്നും ആയിരത്തിലേറെ ലിറ്റര്‍ ഡീസലാണ് സംഘം ഊറ്റിയെടുത്തത്.
രാവിലെ ഈ ബസ്സുകള്‍ ഓട്ടം തുടങ്ങി മിനിറ്റുകള്‍ക്കകം നിശ്ചലമായതിനെ തുടര്‍ന്നാണ് ബസ് തൊഴിലാളികള്‍ ഡീസലൂറ്റിയെടുത്ത കാര്യം അറിയുന്നത്. ഇതുപോലെ ദിനം പ്രതി നിരവധി വാഹനങ്ങളില്‍ നിന്നും ഡീസലൂറ്റിയെടുക്കുന്നത്മൂലം വാഹനങ്ങള്‍ പാതിവഴിയില്‍ കുടുങ്ങുന്നത് പതിവാണ്. നഗരങ്ങളില്‍ ക്യാമറാ സംവിധാനങ്ങളും മറ്റും ഉണ്ടെങ്കിലും ഇത്തരം സംഘങ്ങളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. സര്‍വ്വീസ് നടത്തുന്ന ബസ്സുകളും മറ്റും രാത്രി ഓട്ടം കഴി ഞ്ഞാല്‍ തുറന്ന സ്ഥലങ്ങളിലാണ് പാര്‍ക്ക് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഡീസലൂറ്റല് സംഘങ്ങള്‍ക്ക് ഇത് ഏറെ സൗകര്യമാവുകയണ്. ഇത്തരം സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ബസ്സുടമകളുടെയും തൊഴിലാളികളുടെയും ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: