കണ്ണൂര്‍: ഇന്നലെ കണ്ണൂരില്‍ വിവിധ പരിപാടികളില്‍ സംബന്ധിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് വാളാങ്കിച്ചാലില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്റെ വീട് മാത്രം സന്ദര്‍ശിച്ച് മടങ്ങിയതില്‍ വ്യാപക പ്രതിഷേധം. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ സ്വന്തം ഗ്രാമത്തില്‍ വീടിന് നൂറ്റി അമ്പത് വാര മാത്രം അകലെയുളള കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര് ത്തകന് രമിത്തിന്റെ വീട്ടിലോ തൊട്ടടുത്ത് സിപിഎമ്മുകാര്‍ സകലവും നശിപ്പിച്ച പാതിരിയാട്, പടുവിലായി പ്രദേശങ്ങളിലെ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വീടുകളോ മണ്ഡലത്തിലെ സിപിഎമ്മുകാര്‍ അക്രമങ്ങള്‍ നടത്തിയ മറ്റ് പ്രദേശങ്ങളോ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവാത്തതാണ് പ്രതിഷേധത്തിന് കാരണണായത്. മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി എന്ന നിലയിലും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെന്ന നിലയിലും ഭരണഘടനാ പ്രകാരം എല്ലാ വിഭാഗം ജനങ്ങളുടേയും ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കേണ്ട മുഖ്യമന്ത്രി സ്വന്തം പാര്‍ട്ടിക്കാരുടെ ദുഃഖം മാത്രം കാണുകയും അവരുടെ മാത്രം പരാതി കേള്‍ക്കുകയും ചെയ്യുന്നത് ജനാധിപത്യ വ്യവസ്ഥിതിക്ക് ഭൂഷണമല്ലെന്നിരിക്കെ മുഖ്യമന്ത്രിയുടെ പക്ഷപാതപരമായ നടപടി ശക്തമായ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്.
മാത്രമല്ല സ്വന്തം പാര്‍ട്ടിക്കാരന്റെ വീട് മാത്രം സന്ദര് ശിച്ച് സാന്ത്വനം നല്‍കുക വഴി പാര്‍ട്ടി അണികളുടെ കൊലപാതക-അക്രമ രാഷ്ട്രീയത്തെ അനുകൂലിക്കുന്ന നടപടിയാണ് മുഖ്യമന്ത്രി കൈക്കൊണ്ടിരിക്കുന്നതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ഇത് അക്രമികള്‍ക്ക് പ്രചോദനമാവുകയും വരും ദിവസങ്ങളിലും ജില്ലയില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ തുടര്‍ അക്രമങ്ങള്‍ക്ക് വഴിയൊരുക്കുമെന്നുമാണ് സൂചന. ജില്ലയിലെ സാമൂഹ്യ-സാംസ്ക്കാരിക മേഖലകളിലെ നിക്ഷ്പക്ഷമതികളും മുഖ്യമന്ത്രിയുടെ നടപടിയ്ക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: