ചെന്നൈ: ജയലളിതയുടെ അസുഖം ഭേദമാകാന്‍ ആണിയടിച്ച കിടക്കയ്ക്കു മേല്‍ ഒരു ദിവസം കിടപ്പ്. പ്രിയ നേതാവ് ആരോഗ്യത്തോടെ തിരിച്ചെത്താന്‍ മധുരയിലെ ഇരുളാണ്ടിയെന്ന എഐഎഡിഎംകെ പ്രവര്ത്തകന്, പച്ചിയമ്മന് ദേവിക്ക് നല്കിയ നേര്‍ച്ചയാണ് ആണിക്കിടക്കയില്‍ ധ്യാനരൂപത്തിലുള്ള ശയനം. മൂര്‍ച്ചയേറിയ, വിഷമുള്ള, അഞ്ചുതരം ആണികള്‍ കൊണ്ട് ഇരുളാണ്ടി സ്വയം രൂപകല്‍പ്പന ചെയ്തതാണ് കിടക്ക.
പച്ചിയമ്മന് ക്ഷേത്രത്തിലെത്തിയവര്ക്കെല്ലാം അതിശയക്കാഴ്ചയായിരുന്നു ഇരുളാണ്ടി. ഭക്തരെല്ലാം കൂപ്പുകൈകളുമായി വരിയായെത്തിയാണ് ഇരുളാണ്ടിയെ കണ്ടുമടങ്ങിയത്. അമ്മയോട് (ജയലളിത) ഇരുളാണ്ടിക്കുളള ആത്മസമര്‍പ്പണത്തെ നാട്ടുകാര്‍ പ്രകീര്‍ത്തിച്ചു.
പ്രത്യേക പൂജകള്‍, ദീപം തെളിയിക്കല്‍, പാലഭിഷേകം തുടങ്ങി വഴിപാടുകളും പ്രാര്‍ത്ഥനയുമായി അനുയായികളേറെയും ദൈവസന്നിധിയിലാണ്. മുതിര്‍ന്നവര്‍ ചുമലില്‍ തുളയിട്ടു നടത്തുന്ന തൂക്കം വഴിപാടും കുട്ടികള്‍ കവിളിലും നാക്കിലും ശൂലം കുത്തിനടത്തുന്ന ദേവ പ്രീതിയും തമഴ്നാട്ടിലെങ്ങും കാഴ്ചയാണിപ്പോള്‍. കുട്ടികളെക്കൊണ്ട് ശൂലം കുത്തിക്കാമെന്ന് മാതാപിതാക്കളാണ് വഴിപാടു നേരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: