ഇടുക്കി: സ്ഫോടകവസ്തുക്കേസുകളുടെ എണ്ണത്തില്‍ സംസ്ഥാനത്ത് വന്‍ വര്‍ദ്ധന. 2016ല്‍ ഇതുവരെ, മുന്‍ വര്‍ഷത്തേക്കാള്‍ കേസെണ്ണം നൂറിലേറെ കൂടുതലാണെന്നാണ് സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്ക്.
പാറപൊട്ടിക്കലിനും വെടിക്കെട്ടിനുമുള്ള വസ്തുക്കളല്ല പിടിക്കപ്പെട്ടിരിക്കുന്നത്.
രണ്ടു വകുപ്പുകള്‍ പ്രകാരമാണ് സ്ഫോടകവസ്തു കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത്. എക്സ്പ്ലോസീവ്, എക്സ്പ്ലോസീവ് സബ്സ്റ്റന്‍സ് എന്നീ വകുപ്പുകള്‍ പ്രകാരം. ബോംബ് നിര്‍മ്മാണമുള്‍പ്പെടെ ഉഗ്ര സ്ഫോടനത്തിന് ഉപയോഗിക്കുന്ന വസ്തുക്കള്‍ കണ്ടെത്തിയാലാണ് എക്സ്പ്ലോസീവ് സബ്സ്റ്റന്‍സ് ആക്ട് ചുമത്തുക. ഇത്തരം എത്ര കേസുകളുണ്ടെന്ന് വേര്‍തിരിച്ചു പറയാന്‍ അധികൃതര്‍ തയ്യാറല്ല.
ഏതാനും വര്‍ഷമായി പാറമടകള്‍ക്കും വെടിക്കെട്ടുകള്‍ക്കും നിയന്ത്രണമുണ്ട്. അതുകൊണ്ടുതന്നെ സ്ഫോടക വസ്തുക്കളുടെ അനധികൃത കടത്തും ശേഖരവും കുറയേണ്ടതാണ്, കേസെണ്ണവും. എന്നാല്‍, ഇത്രത്തോളം കേസ് വര്ദ്ധിച്ചതെന്തുകൊണ്ടെന്ന് വിശദീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ മടിക്കുന്നു.
ജനുവരി മുതല്‍ ജൂലൈ വരെ, 554 സ്ഫോടകവസ്തു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നാല് വര്‍ഷത്തിനിടെ ഇത്രയേറെ കേസുകള്‍ ആദ്യമായാണ്. 2012 ല്‍ 443. 2013, 2014, 2015 കാലഘട്ടങ്ങളില്‍ യഥാക്രമം 462, 444, 369.
ഇത്തരം കേസുകളുടെ വിവരങ്ങള്‍ പോലീസ് മറച്ചുവച്ചിരിക്കുന്നു. ഐഎസ് ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തനം ശക്തമാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കെ സംഭവം ആശങ്കയുണ്ടാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: