തിരുവനന്തപുരം: ഒരിടവേളയ്ക്കു ശേഷം നിയമസഭ ഇന്ന് വീണ്ടും സമ്മേളിക്കും. ഒക്ടോബര്‍ അഞ്ചിനാണ് സഭ അവസാനമായി സമ്മേളിച്ചത്. സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധനയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചുവരവെ നിശ്ചയിച്ചതിലും ഒരുദിവസം മുന്നെ സഭ പിരിഞ്ഞു. ഒക്ടോബര്‍ 17ന് സഭാസമ്മേളനം പുനരാരംഭിക്കുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് അറിയിച്ചു.
സഭ വീണ്ടും ചേരുമ്പോള്‍ സര്‍ക്കാരിനെതിരായ ആയുധങ്ങള്‍ മൂര്‍ച്ച കൂട്ടി പ്രതിപക്ഷം ശക്തമായ പ്രക്ഷോഭം ഉയര്‍ത്തും. ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് ഇ.പി. ജയരാജന് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നത് സര്‍ക്കാരിന് തിരിച്ചടിയാണ്. സ്വാശ്രയ ഫീസ് വര്‍ധനയ്ക്കെതിരായ പ്രതിപക്ഷസമരം നിലനില്‍ക്കുന്നതിനാല്‍ സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലാകും.
ബന്ധുനിയമന വിവാദത്തില്‍ ജയരാജന് മാത്രമല്ല മുഖ്യമന്ത്രി പിണറായി വിജയനും പങ്കുണ്ടെന്നും അതേക്കുറിച്ച് വിജിലന്‍സ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടായിരിക്കും പ്രതിപക്ഷനീക്കം. സര്‍ക്കാരിനെതിരായ പ്രക്ഷോഭം ആസൂത്രണം ചെയ്യുന്നതിന് ഇന്നു രാവിലെ യുഡിഎഫ് യോഗം ചേരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: